മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്‌ത പിതാവിനെ മർദ്ദിച്ചു കൊന്നു

By Desk Reporter, Malabar News
beaten-to-death
Representational Image
Ajwa Travels

ലഖ്‌നൗ: മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്‌ത പിതാവിനെ ഒരു സംഘമാളുകൾ മർദ്ദിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലുള്ള മഹേശ്പുര ഗ്രാമത്തിലാണ് സംഭവം. ഹരി ഓം എന്ന 45കാരനെയാണ് സംഘം മർദ്ദിച്ച് കൊലപ്പെടുത്തിയത്.

ഹരി ഓമിന്റെ 14 വയസുള്ള മകളെ 25കാരനായ രൺവീറും സുഹൃത്തുക്കളും ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. ഇക്കാര്യം ചോദ്യം ചെയ്യാൻ ചൊവ്വാഴ്‌ച വൈകിട്ട് ഹരി ഓം രൺവീറിന്റെ വീട്ടിലെത്തുകയും ചെയ്‌തു. ഇതേത്തുടർന്നാണ് രൺവീറും സുഹൃത്തുക്കളും ചേർന്ന് ഹരി ഓമിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. കല്ലുകളും വടികളും ഉപയോ​ഗിച്ചായിരുന്നു മർദ്ദനം. ​ഗുരുതരമായി പരിക്കേറ്റ ഹരി ഓമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹരി ഓമിന്റെ മരണത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ചില ഗ്രാമീണരും പോലീസ് സ്റ്റേഷന് പുറത്ത് ധർണ നടത്തിയിരുന്നു.

Also read:  ആഭ്യന്തര വിമാന സര്‍വീസുകള്‍ സൗജന്യ ബാഗേജ് പരിധി കുറച്ചേക്കും

സംഭവത്തിൽ ഏഴു പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തതായും നാലു പേർ പിടിയിലായതായും മൊറാദാബാദിലെ സീനിയർ പോലീസ് സൂപ്രണ്ട് പ്രഭാകർ ചൗധരി പറഞ്ഞു. രൺവീർ, സുഹൃത്തുക്കളായ വികാസ് (23), ശർമ്മ യാദവ്(24), അമർ സിംഗ് (26) എന്നിവരാണ് അറസ്‌റ്റിലായത്.

ആറ് വർഷം മുമ്പും സംസ്ഥാനത്ത് സമാന സംഭവം നടന്നിരുന്നു. മകളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്‌ത ഇന്ദ്രേഷ് പരാശർ എന്നയാളെ കൗമാരക്കാരായ മൂന്നു പേർ ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. 10,11,12 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് അന്ന് കേസിൽ പിടിയിലായത്.

Also read:  ഉമര്‍ ഖാലിദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE