പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ കഴിഞ്ഞ വര്‍ഷം നടന്ന മാവോയിസ്‌റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട് തിരിച്ചറിയാനുണ്ടായിരുന്ന രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശി അജിതയും ചെന്നൈ സ്വദേശി ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടതെന്നാണ് ഡിഎന്‍എ ഫലം പറയുന്നത്. ഡിഎന്‍എ റിപ്പോര്‍ട്ട് ജില്ലാ കളക്‌ടർക്ക് കൈമാറി.
കഴിഞ്ഞ വര്‍ഷം മെയ് 28, 29 തീയതികളില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്‌റ്റുകളും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഡിഎന്‍എ ഫലത്തോടൊപ്പം ആയുധങ്ങളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ച് കൈമാറി. ആയുധങ്ങള്‍ മാവോയിസ്‌റ്റുകള്‍ ഉപയോഗിച്ചതെന്നാണ് ഫലത്തില്‍ പറയുന്നത്.
തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ വെടിവെപ്പില്‍ നാല് മാവോയിസ്‌റ്റുകളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ മറ്റു രണ്ടു പേര്‍ കാര്‍ത്തിക്, മണി വാസകം എന്നിവരാണെന്ന് നേരത്തെ ഉറപ്പാക്കിയിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണ് ഇതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നടക്കം ഉയര്‍ന്ന വാദങ്ങള്‍.
Malabar News: നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് മറിഞ്ഞു