മെഡിസെപ് പദ്ധതി; എയ്‌ഡഡ്‌ സ്‌ഥാപനങ്ങളിൽ നിയമന അംഗീകാരം ഇല്ലാത്തവരെ ഒഴിവാക്കി

By Staff Reporter, Malabar News
medisep-kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ നിന്നും എയ്‌ഡഡ്‌ സ്‌ഥാപനങ്ങളില്‍ നിയമന അംഗീകാരം ലഭിക്കാതെ ജോലി ചെയ്യുന്നവരെ പുറത്താക്കി. നിയമന അംഗീകാരം ലഭിക്കുമ്പോള്‍ ഇവരെ പദ്ധതിയില്‍ ചേര്‍ത്താല്‍ മതിയെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.  ഇത്തരത്തിൽ ആരെയെങ്കിലും ചേര്‍ത്തിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കും. ഇവരൊഴികെ മറ്റെല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പദ്ധതി നിര്‍ബന്ധമാക്കി ധനകാര്യ-പെന്‍ഷന്‍ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി.

മെഡിസെപ്പിന്റെ വിവരശേഖരണ പരിശോധനയുമായി ബന്ധപ്പെട്ടാണ് ധനകാര്യ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. നിയമന അംഗീകാരം ലഭിക്കാത്ത ജീവനക്കാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ അടിയന്തരമായി പട്ടിക ധനകാര്യ വകുപ്പിനെ അറിയിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്‌തമാക്കുന്നു. ഇതോടെ നിയമന അംഗീകാരം ലഭിക്കാതെ വര്‍ഷങ്ങളായി എയ്‌ഡഡ്‌ സ്‌കൂളുകളിലും കോളജിലും ജോലി ചെയ്യുന്ന അധ്യാപക-അനധ്യാപകരുള്‍പ്പെടെ പദ്ധതിയില്‍ നിന്ന് പുറത്താകും.

ഇതോടൊപ്പം മെഡിസെപ്പ് പദ്ധതി എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നിര്‍ബന്ധമാക്കുകയും ചെയ്‌തു. ഇതുവരെ പദ്ധതിയില്‍ അഗമാകാത്തവര്‍ ആശ്രിതരുടെ വിവരങ്ങള്‍ ഉള്‍പ്പെടെ 2021 ഡിസംബര്‍ 20നകം നിര്‍ബന്ധമായും പദ്ധതിയില്‍ അംഗമാകണം. പദ്ധതിക്കെതിരെ പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകള്‍ ആക്ഷേപമുന്നയിച്ചിരുന്നു. മെഡിസെപ്പ് നിര്‍ബന്ധമാക്കിയതോടെ ഇവരും ഇനി പദ്ധതിയില്‍ അംഗമാകേണ്ടിവരും.

Read Also: കോവിഡ് പരിശോധന കുറയുന്നു; കേരളം ഉള്‍പ്പടെ 13 സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE