വാഷിങ്ടണ്‍: മരുന്ന് നിര്‍മ്മാതാക്കളായ മൊഡേണയുടെ കോവിഡ് വാക്സിന്‍ ഫലപ്രദമെന്ന് പഠനം. വാക്‌സിൻ സ്വീകരിച്ച പ്രായമായവരില്‍ നടത്തിയ പഠനത്തില്‍ ചെറുപ്പക്കാരില്‍ എന്നപോലെതന്നെ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്റിബോഡി ഉല്‍പാദിപ്പിച്ചതായി കണ്ടെത്തി. ഫ്ലൂവിന് ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് ഉള്ളപോലെയുള്ള പാര്‍ശ്വഫലങ്ങള്‍ ഉള്ളതായും ഗവേഷകര്‍ വ്യക്തമാക്കി.
Also Read: കോവിഡ് വാക്‌സിന്‍ ആഴ്‌ചകള്‍ക്കുള്ളില്‍ എന്ന് ട്രംപ്; വിശ്വാസമില്ലെന്ന് തിരിച്ചടിച്ച് ബൈഡന്‍
അറ്റ്‌ലാന്‍ഡയിലെ എമോറി സര്‍വ്വകലാശാലയിലെ ഗവേഷകരില്‍ ഒരാളായ ഡോ.ഇവാന്‍ ആൻഡേഴ്‌സൺ ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. രണ്ട് അളവുകളിലുള്ള വാക്‌സിനുകള്‍ 18-55 വരെ പ്രായമുള്ളവരിലും 56 -76 വയസ് പ്രായമുള്ളവരിലുമാണ് ആദ്യഘട്ടത്തില്‍ പരീക്ഷിച്ചത്. രണ്ട് ഡോസ് 100 മൈക്രോഗ്രാം വാക്‌സിന്‍ ലഭിച്ച പ്രായമുള്ളവരില്‍ ചെറുപ്പക്കാരില്‍ കാണുന്നതിന് അനുസൃതമായ മാറ്റങ്ങളാണ് കണ്ടതതെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
Related News: കോവിഡിനെതിരെ നേസല്‍ സ്‌പ്രേ; വൈറസ് നിയന്ത്രണ വിധേയം; അവകാശവാദവുമായി ഓസ്ട്രേലിയന്‍ കമ്പനി
അംഗീകാരത്തിന് അപേക്ഷിക്കുന്നതിനു മുമ്പ് മൂന്നാംഘട്ടത്തില്‍ കൂടിയ അളവിലാണ് മൊഡേണ മരുന്ന് പരീക്ഷണം നടത്തുന്നത്. തലവേദന, ക്ഷീണം, ശരീര വേദന, വാക്‌സിന്‍ കുത്തിവെച്ച സ്ഥലത്തെ വേദന തുടങ്ങിയവയാണ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍. സാധാരണ ഗതിയില്‍ വാക്‌സിന്‍ സ്വീകരിച്ച ഉടന്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയും അത് വേഗത്തില്‍ അപ്രത്യക്ഷമായതായും ആൻഡേഴ്‌സൺ വ്യക്തമാക്കി.