ന്യൂഡെൽഹി: മൈക്രോസോഫ്റ്റ് സ്‌ഥാപകൻ ബിൽ ഗേറ്റ്‌സും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യാൻ പ്രസാർ ഭാരതിക്ക് അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. 45 മിനിറ്റ് നീണ്ടുനിൽക്കുന്ന അഭിമുഖം സംപ്രേഷണം ചെയ്യുന്നതിന് അനുമതി ആവശ്യപ്പെട്ട് പ്രസാർ ഭാരതി അയച്ച പ്രൊപ്പോസലിന് കമ്മീഷൻ ഔദ്യോഗികമായി മറുപടി നൽകിയില്ല.
എന്നാൽ, പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് അനൗദ്യോഗികമായി പ്രസാർ ഭാരതിയെ അറിയിച്ചതായാണ് വിവരം. അഭിമുഖം പ്രക്ഷേപണം ചെയ്‌താൽ അത് ഔദ്യോഗിക മാദ്ധ്യമ സംവിധാനങ്ങൾ ഭരണകക്ഷിക്കായി ഉപയോഗിച്ചുവെന്ന വിമർശനത്തിന് ഇടയാക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ.
തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ അഭിമുഖം പ്രക്ഷേപണം ചെയ്യാനുള്ള നീക്കം പ്രസാർ ഭാരതി ഉപേക്ഷിച്ചതായാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തലസ്‌ഥാനത്തെ വസതിയിൽ വെച്ച് നടത്തിയ അഭിമുഖത്തിൽ നിർമിത ബുദ്ധി മുതൽ കാലാവസ്‌ഥാ വ്യതിയാനം വരെ ഇരുനേതാക്കളും ചർച്ച നടത്തി.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!