‘മോദി കരുത്തനായ നേതാവ്’; പത്‌മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചു

കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി പ്രകാശ് ജാവ്‌ദേക്കറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.

By Trainee Reporter, Malabar News
padmaja venugopal 
പത്‌മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിക്കുന്നു (Pic: The Hindu)
Ajwa Travels

ന്യൂഡെൽഹി: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായിരുന്ന പത്‌മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ആസ്‌ഥാനത്ത് നടന്ന ചടങ്ങിലാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി പ്രകാശ് ജാവ്‌ദേക്കറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.

ജാവ്ദേക്കറിന്റെ വീട്ടിൽ ചർച്ച നടത്തിയശേഷമാണ് ഇരുവരും ബിജെപി ആസ്‌ഥാനത്തെത്തിയത്. തുടർച്ചയായ അവഗണനയിൽ മനം മടുത്താണ് കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നതെന്ന് പത്‌മജ വേണുഗോപാൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കരുത്തനായ നേതാവാണെന്നും അതുകൊണ്ട് മാത്രമാണ് ബിജെപിയിൽ ചേരുന്നതെന്നും പത്‌മജ പറഞ്ഞു.

‘വളരെയധികം സന്തോഷവും കുറച്ച് ടെൻഷനുമുണ്ട്. കുറച്ചധികം വർഷങ്ങളായി കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലാണ്. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം. ഹൈക്കമാൻഡിൽ പരാതി നൽകിയെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. നേതൃത്വവുമായി ചർച്ച നടത്താൻ പലതവണ എത്തിയെങ്കിലും അതിന് അനുവാദം തന്നില്ല. എന്റെ അച്ഛനും ഇതേ അനുഭവമാണ് കോൺഗ്രസിൽ നിന്ന് ഉണ്ടായത്’- പത്‌മജ വേണുഗോപാൽ പറഞ്ഞു.

‘സമാധാനമായി പ്രവർത്തിക്കണമെന്ന് മാത്രമാണ് അവരോട് ആവശ്യപ്പെട്ടത്. എല്ലാ പാർട്ടികൾക്കും ശക്‌തമായ നേതൃത്വം വേണം. കോൺഗ്രസിൽ അതില്ല. സോണിയ ഗാന്ധിയോട് വളരെയധികം ബഹുമാനമുണ്ട്. എന്നാൽ, അവരെ കാണാൻ ഒരിക്കൽ പോലും അനുവാദം തന്നിട്ടില്ല. മാദ്ധ്യമപ്രവർത്തകരോട് ഉൾപ്പടെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഈ തീരുമാനം എടുത്തത്. ഈ പാർട്ടിയെ കുറിച്ച് പഠിക്കണം. മോദിജീ കരുത്തനായ നേതാവാണ്. അതുകൊണ്ട് മാത്രമാണ് ഈ പാർട്ടിയിലേക്ക് വന്നത്’- പത്‌മജ കൂട്ടിച്ചേർത്തു.

വാഗ്‌ദാനം ചെയ്‌തിരുന്ന രാജ്യസഭാ സീറ്റ് നൽകാത്തതും തന്നെക്കാൾ ജൂനിയറായവരെ രാജ്യസഭയിലേക്ക് അയച്ചതുമാണ് പത്‌മജയെ ചൊടിപ്പിച്ചതെന്നാണ് വിവരം. കെ കരുണാകരന്റെ സ്‌മാരകം നിർമിക്കുന്നത് കോൺഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതിലും പത്‌മജക്ക് അമർഷമുണ്ട്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് മൽസരിച്ചെങ്കിലും പത്‌മജ വിജയിച്ചില്ല.

കഴിഞ്ഞ നിയമസഭാ പ്രചാരണ റാലിക്കിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ പത്‌മജ കയറുന്നത് ജില്ലാ നേതാക്കൾ തടഞ്ഞതും പത്‌മജയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണ് സൂചന. 2004ൽ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. തൃശൂരിൽ നിന്ന് 2021ൽ നിയമസഭയിലേക്ക് മൽസരിച്ചപ്പോഴും പരാജയപ്പെട്ടു. തൃശൂർ ഡിസിസി പ്രസിഡണ്ടിന്റെ ചുമതല വഹിച്ച ആദ്യ വനിതയാണ് പത്‌മജ വേണുഗോപാൽ.

Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE