മൊറട്ടോറിയം നീട്ടണം, പലിശ പൂര്‍ണമായും ഒഴിവാക്കണം; കപില്‍ സിബല്‍ സുപ്രിം കോടതിയില്‍

By Esahaque Eswaramangalam, Chief Editor
  • Follow author on
Kapil Sibal Congress Leader - Malabar News
Kapil Sibal
Ajwa Travels

ന്യൂ ഡെല്‍ഹി: മൊറട്ടോറിയം നീട്ടണമെന്നും, പലിശ പൂര്‍ണമായും ഒഴിവാക്കണമെന്നും മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. മൊറട്ടോറിയം സംബന്ധിച്ച് വിവിധ വ്യക്തികളും സംഘടനകളും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിക്കവെയാണ് ആവശ്യമുന്നയിച്ചത്. ദുരന്ത കാലങ്ങളില്‍ പൊതു സമൂഹത്തിന്റെ ഗുണപരമായ കാര്യങ്ങള്‍ക്കാവശ്യമായ എന്ത് ചെയ്യാനും അവര്‍ക്ക് ആശ്വാസമാകുന്ന പദ്ധതികള്‍ പ്രഖ്യാപിക്കാനും ‘ദേശീയ ദുരന്ത നിവാരണ-നിയന്ത്രണ നിയമം’ കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും അധികാരം നല്‍കുന്നുണ്ട്. ആ അധികാരം ഉപയോഗിച്ച് മൊറട്ടോറിയം നീട്ടി നല്‍കണമെന്നും ഈ കാലയളവിലെ പലിശ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

തിരിച്ചടവിന് പ്രയാസപ്പെടുന്നവര്‍ക്ക് മൊറട്ടോറിയം അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷം വരെ മൊറട്ടോറിയം അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് കഴിയും. പലിശയിളവിലും പിഴ പലിശ ഒഴിവാക്കുന്നതിലും ബാങ്കുകള്‍ക്ക് തീരുമാനമെടുക്കാം. പക്ഷെ, ബാങ്കുകള്‍ ഈ ദുരന്ത കാലവും ചൂഷണം ചെയ്യുകയാണ്; കപില്‍ സിബല്‍ പ്രതികരിച്ചു.

ലോക്ക്ഡൗണ്‍ സാഹചര്യത്തിലും ലാഭം മാത്രം നോക്കുന്ന ഒരേയൊരു മേഖല ബാങ്കിങ് വ്യവസായം മാത്രമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അര്യാമ സുന്ദരം കുറ്റപ്പെടുത്തി. ഇവര്‍ കെട്ടിട നിര്‍മാതാക്കളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ (CREDAI) കോടതിയില്‍ സമര്‍പ്പിച്ച ‘മൊറട്ടോറിയം നീട്ടണം’ എന്ന ആവശ്യത്തില്‍ വാദിക്കാനായി കോടതിയില്‍ എത്തിയതായിരുന്നു.

ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ആണ് കേസ് കേള്‍ക്കുന്നത്. ദേശീയ ദുരന്ത നിവാരണ-നിയന്ത്രണ നിയമം അനുസരിച്ചുള്ള അധികാരം സര്‍ക്കാരും റിസര്‍വ് ബാങ്കും ഉപയോഗിച്ചിട്ടുണ്ടോ എന്ന് വാദത്തിനിടയില്‍ ജസ്റ്റിസ് ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടാണ് കൃത്യമായ നിലപാട് ഈ വിഷയത്തില്‍ വ്യക്തമാക്കാത്തതെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതി ആരാഞ്ഞിരുന്നു. റിസര്‍വ് ബാങ്കിന് പിന്നില്‍ കേന്ദ്രത്തിന് ഒളിക്കാനാകില്ലെന്ന് നിരീക്ഷിച്ചതും ശ്രദ്ധേയമാണ്. മൊറട്ടോറിയം ഹരജി കളില്‍ നാളെ ഉച്ചക്ക് രണ്ട് മണിക്കും വാദം തുടരും.

ബന്ധപ്പെട്ട മുഖ പ്രസംഗം ഇവിടെ വായിക്കാം

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE