ന്യൂ ഡെൽഹി: മെയ് മാസം ആരംഭിച്ച വന്ദേഭാരത് മിഷന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നിന്നുള്ള 15 ലക്ഷത്തോളം ഇന്ത്യക്കാർ രാജ്യത്തേക്ക് തിരിച്ചെത്തിയതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. സർക്കാർ സംവിധാനം ഉപയോഗിച്ചും, സ്വകാര്യ എയർലൈൻസുകളെ ആശ്രയിച്ചും എത്തിയ ആകെ ആളുകളുടെ എണ്ണമാണ് ഇത്. മെയ് മാസം ആരംഭിച്ച പദ്ധതിയുടെ ആറാം ഘട്ടമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. സെപ്റ്റംബർ 1 മുതലാണ് വന്ദേഭാരതിന്റെ ആറാം ഘട്ടം ആരംഭിച്ചത്. ഓരോ രാജ്യങ്ങളിലെയും പ്രവാസികളുടെ ആവശ്യാനുസരണമാണ് വിമാനങ്ങൾ ക്രമീകരിക്കുന്നത്. എയർ ഇന്ത്യക്ക് പുറമേ പ്രമുഖ സ്വകാര്യ വിമാന കമ്പനികളും ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി.
ട്വിറ്ററിലൂടെയാണ് ഹർദീപ് സിംഗ് പുരി കണക്കുകൾ പുറത്തുവിട്ടത്. ” അന്താരാഷ്ട്ര സർവീസുകൾ മുടക്കമില്ലാതെ തുടർന്നുകൊണ്ടിരിക്കുകയാണ്, മെയ് 6 മുതൽ വന്ദേഭാരത് മിഷനിൽ കീഴിൽ സർക്കാർ സംവിധാനം ഉപയോഗിച്ച് എത്തിയ പ്രവാസികളുടെ എണ്ണം 4.5ലക്ഷമാണ്, എന്നാൽ മറ്റു ബദൽ സംവിധാനങ്ങളിൽ എത്തിയവരുടെ എണ്ണം കൂടി എടുത്താൽ ആകെ 15 ലക്ഷത്തോളം വരും ” അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബർ 5ന് മാത്രം 4,059 പേരാണ് രാജ്യത്തേക്ക് തിരച്ചെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
International flights continue to facilitate repatriation & outbound travel of stranded citizens under Vande Bharat Mission since 6 May 2020.
More than 15 lakh people have returned through various modes including more than 4.5 lakh on flights so far. pic.twitter.com/ChiWT140yz
— Hardeep Singh Puri (@HardeepSPuri) September 5, 2020