തൃശൂർ: സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് പിന്നാലെ തൃശൂര്‍ മാളയില്‍ മുസ്‌ലിം മസ്‌ജിദ് കോവിഡ് കെയര്‍ സെന്ററാക്കാന്‍ വിട്ടു നല്‍കി. ഇസ്‌ലാമിക് സര്‍വീസ് ട്രെസറ്റ് ജുമാ മസ്‌ജിദാണ് കോവിഡ് ചികിൽസാ കേന്ദ്രമാക്കിയത്. നേരത്തെ ഗുജറാത്തിലും ഡെൽഹിയിലും സമാന സംഭവങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും കേരളത്തില്‍ ആദ്യമാണ് ഇത്തരമൊരു നടപടി.
റമദാന്‍ മാസത്തിലെ പ്രാർഥനകൾ പോലും വേണ്ടെന്ന് വെച്ചാണ് മസ്‌ജിദ് കോവിഡ് ചികിൽസാ കേന്ദ്രമാക്കിയത്. ഡോക്‌ടറും നഴ്‌സും സന്നദ്ധ പ്രവര്‍ത്തകരും കെയര്‍ ടേക്കറും അടക്കം 50 കിടക്കകളാണ് ഇവിടെ ലഭ്യമാക്കിയിട്ടുള്ളത്. മാള പഞ്ചായത്തില്‍ മാത്രം 300 കോവിഡ് പോസിറ്റീവ് കേസുകളാണ് ഉള്ളത്.
ഇതില്‍ പലര്‍ക്കും സ്വന്തം വീടുകളില്‍ കഴിയാനുള്ള സാഹചര്യമില്ല. ഇതിനാലാണ് ഇത്തരമൊരു ശ്രമമെന്നാണ് മസ്‌ജിദ് അധികാരികള്‍ വിശദമാക്കുന്നത്. ഇവിടെത്തുന്നവര്‍ക്ക് പഞ്ചായത്ത് ഭക്ഷണം ലഭ്യമാക്കുമെന്നും ഡോക്‌ടറുടേയും നഴ്‌സിന്റെയും സേവനം ലഭ്യമാക്കുമെന്നും മാള പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അശോക് വിശദമാക്കി.
ഏതെങ്കിലും അടിയന്തിര ഘട്ടമുണ്ടായാല്‍ രോഗികളെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്. ആദ്യം മദ്രസയെ കോവിഡ് ചികിൽസാ കേന്ദ്രമാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അവിടെയുള്ള സൗകര്യങ്ങള്‍ മതിയാവാതെ വരുമെന്ന് തോന്നിയതിനാലാണ് പിന്നീട് മസ്‌ജിദ് ആശുപത്രിയാക്കി മാറ്റിയത്.
National News: സിദ്ദീക്ക് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റി; ചികിൽസ ലഭിച്ചില്ലെന്ന് കുടുംബം