ഇടുക്കി: മുല്ലപ്പെരിയാർ കേസിലെ പരിഗണന വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉന്നതതല യോഗത്തിൽ തീരുമാനം. കേസിലെ നാല് വിഷയങ്ങളിൽ ഇരു സംസ്‌ഥാനങ്ങളും യോജിച്ചു. റൂൾ കർവ്, ഗേറ്റ് ഓപറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രുമെന്റേഷൻ, മേൽനോട്ട സമിതിയുടെ പ്രവർത്തനം എന്നീ വിഷയങ്ങളിൽ വാദം നടത്താൻ ധാരണയായി.
കേരളത്തിനും തമിഴ്‌നാടിനും യോജിപ്പും വിയോജിപ്പുമുള്ള വിഷയങ്ങള്‍ പ്രത്യേകം സുപ്രീം കോടതിയെ അറിയിക്കും. സുരക്ഷ അടക്കമുള്ള വിയോജിപ്പുള്ള വിഷയങ്ങളാണ് കോടതിയെ അറിയിക്കുക. കേരളത്തിലെയും തമിഴ്‌നാട്ടിലെയും അഭിഭാഷകരും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരും യോഗത്തില്‍ പങ്കെടുത്തു.
അതേസമയം കേന്ദ്ര പ്രതിനിധി യോഗത്തില്‍ പങ്കെടുത്തില്ല. ഫെബ്രുവരി രണ്ടാം വാരമാണ് കേസിൽ അന്തിമവാദം നടക്കുക. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് പരിഗണന വിഷയങ്ങളില്‍ തീരുമാനമെടുത്തത്.
National News: പഞ്ചാബ് തിരഞ്ഞെടുപ്പ്; നവ്‌ജ്യോത് സിങ് സിദ്ദു നാളെ പത്രിക സമർപ്പിക്കും