ആലപ്പുഴ: കേരള പോലീസിനെ ന്യായീകരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ആലപ്പുഴയിലെ എസ്‌ഡിപിഐ-ബിജെപി കൊലപാതകങ്ങളിലാണ് പോലീസിനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്‌ണൻ പ്രതികരിച്ചത്. കൊലപാതകം നടത്തിയവർ പോലീസിനെ കുറ്റം പറയുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇവിടെ വർഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു എന്നാണ് കോടിയേരി ബാലകൃഷ്‌ണൻ കൊല്ലത്ത് സിപിഎം സമ്മേളനത്തിൽ അഭിപ്രായപ്പെട്ടത്.
ആർഎസ്എസിന്റെ ആഭ്യന്തര ശത്രുക്കൾ മുസ്‍ലിമുകളും ക്രിസ്‌ത്യാനികളും കമ്യൂണിസ്‌റ്റുകാരുമാണ്. അവർ സ്വപ്‌നം കാണുന്നത് ഇവർ മൂന്നുകൂട്ടരും ഇല്ലാത്ത ഇന്ത്യയാണ്. എല്ലാവരെയും സംരക്ഷിക്കുമെന്ന ബിജെപി വാദം കള്ളത്തരമാണ്. ക്രിസ്‌തുമസ് ദിവസം ഇന്ത്യയിൽ വ്യാപകമായി ക്രൈസ്‌തവ ദേവാലയങ്ങൾ അക്രമിക്കപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 സംസ്‌ഥാനങ്ങളിലാണ് അക്രമമുണ്ടായത്.
ഇത് ആർഎസ്എസ് ആസൂത്രണം ചെയ്‌തതാണ്. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാൻ കഴിയാത്ത ബിജെപിയാണ് രാജ്യം ഭരിക്കുന്നത്. പെട്രോൾ-ഡീസൽ പാചകവാതക വില ദിവസംതോറും വർധിക്കുന്ന രാജ്യം ഇന്ത്യ അല്ലാതെ മറ്റേതെങ്കിലും ഉണ്ടോ ? കോർപ്പറേറ്റുകളെ രാജ്യം ഭരിക്കാൻ അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകം ചുറ്റുന്നു. പ്രധാനമന്ത്രി പ്രധാന പൂജാരിയായി മാറിയെന്നും കോടിയേരി ബാലകൃഷ്‌ണൻ വിമർശിച്ചു.
Read Also: മുൻ സർക്കാർ കുറ്റവാളികളെ സംരക്ഷിച്ചു, യോഗി അവരെ ജയിലിലടച്ചു; പ്രധാനമന്ത്രി