ദേശീയപാത വികസനം; കണ്ണൂരിൽ ഭൂമി ഏറ്റെടുക്കൽ 99 ശതമാനം പൂർത്തിയായി

By Staff Reporter, Malabar News
kannur-national-highway
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിൽ ദേശീയപാത വികസനത്തിന്റെ സ്‌ഥലമേറ്റെടുപ്പ് അവസാനഘട്ടത്തിൽ. 99 ശതമാനം പൂർത്തിയായി. ആഴ്‌ചകൾക്കുള്ളിൽ സ്‌ഥലമെടുപ്പ് പൂർണമാവും. മുഴപ്പിലങ്ങാട് മുതൽ കാലിക്കടവ് വരെ ദേശീയപാതക്ക് കണക്കാക്കിയ 200.56 ഹെക്‌ടറിൽ 198.53 ഹെക്‌ടറാണ്‌ ഏറ്റെടുത്തത്‌.

2.02 ഹെക്‌ടർ ബാക്കിയുണ്ട്‌. നഷ്‌ടപരിഹാരം നൽകുന്നതിന്‌ ദേശീയപാത അതോറിറ്റി അനുവദിച്ച 2239.34 കോടി രൂപയിൽ 1942 കോടി രൂപ വിതരണം ചെയ്‌തു. 1.41 ഹെക്‌ടറിനുള്ള നഷ്‌ടപരിഹാരത്തുക ലഭിക്കാനുണ്ട്. ഫണ്ട് ലഭിച്ചതിൽ 0.69 ഹെക്‌ടർ സ്‌ഥലമാണ്‌ ഏറ്റെടുക്കാൻ ബാക്കിയുള്ളത്.

ചിറക്കൽ, പുഴാതി, വലിയന്നൂർ, എളയാവൂർ, ചേലോറ, എടക്കാട്, ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട് വില്ലേജുകളിലൂടെ പോകുന്ന കണ്ണൂർ ബൈപ്പാസിന്റെ സ്‌ഥലമെടുപ്പ് ജോലികളും ഉടൻ പൂർത്തിയാവും.

ഏറ്റെടുക്കേണ്ട 82.87 ഹെക്‌ടറിൽ 73.69 ഹെക്‌ടർ ഏറ്റെടുത്ത് കൈമാറി. 649.34 കോടി രൂപ നഷ്‌ടപരിഹാരം അനുവദിച്ചതിൽ 519.58 കോടി രൂപ വിതരണം ചെയ്‌തു. ഇതുൾപ്പെടെയാണ് ജില്ലയിൽ ആകെ 1942 കോടി രൂപ വിതരണം ചെയ്‌തത്‌.

Read Also: മാർക്ക് ജിഹാദ്; കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി ആർ ബിന്ദു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE