ന്യൂഡെൽഹി: രാജ്യത്ത് നിന്നുള്ള കയറ്റുമതിയുടെ വാർഷിക മൂല്യം ആദ്യമായി 40,000 കോടി ഡോളർ (ഏകദേശം 30 ലക്ഷം കോടി രൂപ) കടന്നു. ഈ സാമ്പത്തികവർഷം അവസാനിക്കാൻ 10 ദിവസം ബാക്കി നിൽക്കെയുള്ള കണക്കാണിത്. പെട്രോളിയം ഉൽപന്നങ്ങൾ, എഞ്ചിനീയറിങ്, രത്‌നം-ആഭരണം, വസ്‌ത്രം, രാസവസ്‌തുക്കൾ തുടങ്ങിയ മേഖലകളിലാണ് ഈ വർഷം കുതിപ്പുണ്ടായത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 37 ശതമാനം വർധനയാണിത്. ഇതിന് മുൻപത്തെ റെക്കോർഡ് നില 2018-19ലെ 33,000 കോടി ഡോളറാണ്. അതേസമയം ഈ വർഷം ഇതുവരെ 58,900 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്‌തു. ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള വ്യത്യാസമായ വിദേശ വ്യാപാരക്കമ്മി 18,900 കോടി ഡോളറാണ് നിലവിൽ.
Read Also: സ്‌ത്രീ ശാക്‌തീകരണം തുടങ്ങുന്നത് അബലയല്ലെന്ന ബോധ്യത്തിൽ നിന്ന്; കെ സച്ചിദാനന്ദൻ