കവരത്തി: കോവിഡ് വ്യപനം രൂക്ഷമായതിന് പിന്നാലെ ലക്ഷദ്വീപിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി പത്ത് മണി മുതൽ രാവിലെ ഏഴു വരെയാണ് കർഫ്യൂ. അവശ്യ സർവീസുകളെയും കോവിഡ് വാക്‌സിൻ എടുക്കാൻ എത്തുന്നവരെയും പരിശോധനക്ക് എത്തുന്നവരെയും കർഫ്യൂ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കോഡിവ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് ലക്ഷദ്വീപിലേക്ക് പ്രവേശനം അനുവദിക്കുന്നത്. കൂടാതെ പുറത്തു നിന്നു വരുന്നവർക്ക് ഏഴു ദിവസത്തെ ഹോം ക്വാറന്റെയ്ൻ നിർബന്ധമാക്കിയിട്ടുണ്ട്. ഇവർ പിന്നീട് കോവിഡ് പരിശോധന നടത്തുകയും വേണം.
280 പേർക്കാണ് നിലവിൽ ലക്ഷദ്വീപിൽ വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ പോസിറ്റിവ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടത് ആന്ത്രോത്ത് ദ്വീപിലാണ്. 159 പേർക്കാണ് ഇവിടെ കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ കവരത്തിയിൽ 48 പേർക്കും കൽപേനിയിൽ 42 പേർക്കും കോവിഡ് റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്.
Read Also: കോവിഡ്; ജെഇഇ മെയിൻ പരീക്ഷ മാറ്റിവെച്ചു