നിലമ്പൂരില്‍ എംഎല്‍എയെ തടഞ്ഞ സംഭവം; പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലെന്ന് മലപ്പുറം ഡിസിസി പ്രസിഡണ്ട്

By Staff Reporter, Malabar News
pv anvar prakashvv_malabar news
പിവി അന്‍വര്‍ എംഎല്‍എ, വിവി പ്രകാശ്
Ajwa Travels

മലപ്പുറം: നിലമ്പൂര്‍ മുണ്ടേരിയില്‍ പിവി അന്‍വര്‍ എംഎല്‍എയെ തടഞ്ഞ സംഭവത്തില്‍ ആരോപണം നിഷേധിച്ച് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞിട്ടില്ലെന്നും പിവി അന്‍വറിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും മലപ്പുറം ഡിസിസി അധ്യക്ഷന്‍ വിവി പ്രകാശ് പറഞ്ഞു.

രാത്രിയില്‍ മുണ്ടേരിയിലെ അപ്പന്‍കാവ് കോളനിയില്‍ എത്തിയതില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ചാണ് ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് എംഎല്‍എയുടെ വാഹനം തടഞ്ഞത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. മദ്യവും പണവും നല്‍കി കോളനിയിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പോകുന്നു എന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ ഇരു വിഭാഗങ്ങളായി സംഘടിച്ച എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും ഉണ്ടായി.

തുടര്‍ന്ന് എംഎല്‍എയുടെ പരാതിയെ തുടര്‍ന്ന് പോത്തുകല്‍ പോലീസെത്തി ഒരു യുഡിഎഫ് പ്രവര്‍ത്തകനെ അറസ്‌റ്റ് ചെയ്‌തു. ഇതോടെ പ്രവര്‍ത്തകനെ വിട്ടയക്കണമെന്ന ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധവുമായെത്തി. അതേസമയം എംഎല്‍എയെ തടഞ്ഞവര്‍ക്കെതിരെ നടപടി അവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരും പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.

സംഘര്‍ഷത്തിന് പിന്നില്‍ ആര്യാടന്‍ കുടുംബമാണെന്നും വധഭീഷണിയുണ്ടെന്നും ആയിരുന്നു അന്‍വര്‍ എംഎല്‍എ പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞിട്ടില്ലന്നും ആരോപണങ്ങള്‍ വാസ്‌തവ വിരുദ്ധമാണെന്നുമാണ് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാട്.

Malabar News: അതിരപ്പിള്ളി തുറന്നു; ഇന്നലെ എത്തിയത് ആയിരത്തിനടുത്ത് സന്ദർശകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE