പാലക്കാട്: കോഴിക്കോട് ജില്ലയിൽ നിപ സ്‌ഥിരീകരിച്ചതോടെ പാലക്കാട് ജില്ലയിലും അതീവ ജാഗ്രത തുടരുമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. നിപയ്‌ക്ക് സമാനമായ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ ചികിൽസ തേടണമെന്ന് ആരോഗ്യ വിഭാഗം നിർദ്ദേശം നൽകി. മറ്റ് രോഗങ്ങൾക്ക് ചികിൽസ തേടി എത്തുന്നവരിലും ലക്ഷണങ്ങൾ പരിശോധിക്കുന്നുണ്ട്.
ജില്ലയിലെ സ്‌ഥിതിഗതികൾ നിരീക്ഷിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ജില്ലയിൽ ഇതുവരെ നിപ ലക്ഷണമുള്ള കേസുകളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. എന്നാൽ, അസ്വാഭാവിക ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ആ പ്രദേശത്തെ കർശന നിരീക്ഷണത്തിലാക്കും. യാത്രാ വേളകളിലും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അതികൃതർ നിർദ്ദേശം നൽകി.
അതേസമയം, നിപ സ്‌ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലത്ത് വിദഗ്‌ധ സംഘം പരിശോധന നടത്തുന്നുണ്ട് . മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. 25 വീടുകള്‍ക്ക് ഒരു സംഘം എന്ന നിലയില്‍ വിവര ശേഖരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ടുകാരന് നിപ ബാധിച്ചത് എവിടെ നിന്നാണ് എന്ന് കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്.
Read Also: വാദം തെറ്റ്, ആശുപത്രി മാറാൻ ആവശ്യപെട്ടിരുന്നില്ല; മുഹമ്മദ് ഹാഷിമിന്റെ മാതാവ്