യുപിയില്‍ ദേശീയ സുരക്ഷ നിയമം ചുമത്തിയവരില്‍ ഭൂരിഭാഗവും ഗോവധത്തിന് അറസ്റ്റിലായവര്‍

By News Desk, Malabar News
MalabarNews_yogi aditynath
Representation Image
Ajwa Travels

ലഖ്‌നൗ: ദേശീയ സുരക്ഷ നിയമ പ്രകാരം ഉത്തര്‍ പ്രദേശില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പകുതിയിലധികവും ഗോവധവുമായി ബന്ധപ്പെട്ടതാണെന്ന് കണക്കുകള്‍. ഈ വര്‍ഷം ഓഗസ്റ്റ് 19 വരെ 139 പേര്‍ക്കെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം ഉത്തര്‍പ്രദേശില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 76 പേര്‍ക്കെതിരെയും ഗോവധമാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്.

ഗോവധം ആരോപിച്ച് കഴിഞ്ഞ ദിവസവും ഉത്തര്‍പ്രദേശിലെ ബാറിച്ചില്‍ ഒരാള്‍ക്കെതിരെ ദേശീയ സുരക്ഷ ചട്ടപ്രകാരം കേസെടുത്തിരുന്നു. അതേസമയം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നത്. പൗരത്വ വിരുദ്ധ ചട്ടപ്രകാരം 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പശു കശാപ്പ് നിരോധന നിയമപ്രകാരം ഈ വര്‍ഷം ഓഗസ്റ്റ് 26 വരെ 1,716 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പൊതുസുരക്ഷക്ക് ഭീഷണിയാകുന്നവര്‍ക്ക് എതിരെ ദേശീയ സുരക്ഷ നിയമം ചുമത്തണമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ നിര്‍ദ്ദേശം. കുറ്റവാളികള്‍ക്കിടയില്‍ ഭയവും പൊതുജനങ്ങള്‍ക്കിടയില്‍ സുരക്ഷിതത്വ ബോധവും ഇത് സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്, ആഭ്യന്തര സെക്രട്ടറി അവാസ്തി പ്രതികരിച്ചു. ദേശീയ സുരക്ഷക്കോ ക്രമസമാധാന പാലനത്തിനോ ഭീഷണിയാണെന്ന് അധികാരികള്‍ക്ക് തോന്നിയാല്‍ ദേശീയ സുരക്ഷ നിയമ പ്രകാരം ഒരു വ്യക്തിയെ 12 മാസം വരെ തടങ്കലില്‍ വെക്കുവാന്‍ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE