മസ്‌ക്കറ്റ് : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ഒമാനിൽ രാത്രികാല കർഫ്യൂ പിൻവലിക്കാൻ തീരുമാനം. മെയ് 15 മുതൽ രാത്രി സഞ്ചാര വിലക്ക് പിന്‍വലിച്ച് കൊണ്ട് ഒമാന്‍ സുപ്രീം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ സ്വകാര്യ വ്യക്‌തികൾക്കും വാഹനങ്ങൾക്കും രാജ്യത്ത് സഞ്ചാരവിലക്ക് ഉണ്ടായിരിക്കില്ല.
അതേസമയം രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും മുഴുവന്‍ വാണിജ്യ സ്‌ഥാപനങ്ങളിലും രാത്രി 8 മണി മുതല്‍ പുലര്‍ച്ചെ 4 മണി വരെ ഉപഭോക്‌താക്കളെ പ്രവേശിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഫുഡ് സ്‌റ്റഫ് സ്‌റ്റോറുകളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം ഹോം ഡെലിവറി, ടേക്ക് എവേ എന്നിവക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനവും നീക്കി.
വാണിജ്യ സ്‌ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള സമയങ്ങളിൽ 50 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ എന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ സർക്കാർ സ്‌ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തനം നടത്തണമെന്നും, സ്വകാര്യ സ്‌ഥാപനങ്ങളിൽ എത്തേണ്ട ജീവനക്കാരുടെ എണ്ണം പരമാവധി കുറക്കണമെന്നും ഒമാൻ സുപ്രീം കമ്മിറ്റി നിർദ്ദേശം നൽകി.
Read also : ബംഗാൾ ഗവർണർ ജഗ്‌ദീപ് ധാന്‍കറിനെതിരെ കരിങ്കൊടി