തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയൊടുക്കാതെ മടങ്ങാം; അറിയിപ്പുമായി ഒമാൻ

By Team Member, Malabar News
Malabarnews_oman ministry of labour
Representational image
Ajwa Travels

മസ്‌ക്കറ്റ് : തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് അറിയിപ്പുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് പിഴ അടക്കാതെ രാജ്യം വിട്ട് പോകാനുള്ള ഉത്തരവാണ് മന്ത്രാലയം ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ആനുകൂല്യം നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ പ്രവാസികള്‍ക്ക് ലഭിക്കുമെന്നും ഉത്തരവില്‍ വ്യക്‌തമാക്കുന്നുണ്ട്.

തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന പ്രവാസികള്‍ പിഴ ഒടുക്കേണ്ടി വരും. എന്നാല്‍ പുതിയ ഉത്തരവിലൂടെ അത്തരത്തില്‍ രാജ്യത്ത് കുടുങ്ങി കിടക്കുന്ന ആളുകള്‍ മടങ്ങി പോകുകയാണെങ്കില്‍ പിഴയില്‍ നിന്നും ഒഴിവാക്കുമെന്നാണ് മന്ത്രാലയം വ്യക്‌തമാക്കുന്നത്. ഇതിനൊപ്പം തന്നെ പാസ്‌പ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞ പ്രവാസികള്‍ മടങ്ങി പോകുന്നതിന് മുന്‍പ് അതാത് രാജ്യങ്ങളുടെ സ്‌ഥാനപതി കാര്യാലയത്തില്‍ നിന്നും പാസ്‌പ്പോര്‍ട്ട് പുതുക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് മടങ്ങിപ്പോകുന്നതിനുള്ള രേഖകള്‍ തയ്യാറാക്കാന്‍ മസ്‌ക്കറ്റ് അന്തരാഷ്‌ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ മന്ത്രാലയത്തിന്റെ ഓഫീസില്‍ സാധിക്കുമെന്നും അറിയിപ്പില്‍ വ്യക്‌തമാക്കുന്നുണ്ട്. എന്നാല്‍ രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ച മാര്‍ച്ച് മാസത്തിന് മുന്‍പ് തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമോ എന്ന കാര്യം അറിയിപ്പില്‍ വ്യക്‌തമാക്കിയിട്ടില്ല.

Read also : സന്ദര്‍ശക വിസക്കാർ നവംബര്‍ 30 ന് മുന്‍പ് രാജ്യം വിടണം; കുവൈറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE