അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ; ഒമാൻ

By Team Member, Malabar News
oman
Representational image
Ajwa Travels

മസ്ക്കറ്റ് : രാജ്യത്ത് അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ കടുത്ത നടപടികളുമായി ഒമാൻ. ഇന്റര്‍നെറ്റിലൂടെയോ മറ്റ് സംവിധാനങ്ങളിലൂടെയോ പോണോഗ്രഫി സൃഷ്‌ടിക്കുന്ന, പ്രദര്‍ശിപ്പിക്കുന്ന, പ്രസിദ്ധീകരിക്കുന്ന, വാങ്ങുന്ന, വില്‍ക്കുന്ന അല്ലെങ്കില്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ആളുകൾക്ക് ഒരു വര്‍ഷം വരെ ജയില്‍ശിക്ഷയോ, 1,000 റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ ഇവ ഒരുമിച്ചോ ശിക്ഷയായി ലഭിക്കും.

ഓൺലൈനിലൂടെ നടത്തിയ പ്രസ്‌താവനയിൽ ഒമാൻ പബ്ളിക് പ്രോസിക്യൂഷനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. അതേസമയം തന്നെ ശാസ്‍ത്ര, കലാപരമായ ആവശ്യങ്ങൾക്കായി പോണോഗ്രഫി മെറ്റിരിയലുകൾ ഉപയോഗിക്കുന്നത് ശിക്ഷയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അവയൊഴികെ അശ്‌ളീല ചിത്രങ്ങളും വീഡിയോകളും നിര്‍മിക്കുന്നതും, വിതരണം ചെയ്യുന്നതും, പ്രസിദ്ധീകരിക്കുന്നതും, വിൽക്കുന്നതും, വാങ്ങുന്നതും ശിക്ഷ ലഭിക്കുന്നതിന് ഇടയാക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.

കൂടാതെ കുട്ടികളുടെ അശ്‌ളീല ചിത്രങ്ങളും, വീഡിയോകളും പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെയും കടുത്ത നടപടികൾ സ്വീകരിക്കാൻ രാജ്യത്ത് അധികൃതർ തീരുമാനിച്ചു. ഇത്തരത്തിലുള്ള ആളുകൾക്ക് മൂന്ന് വർഷം വരെ തടവോ, 5,000 റിയാൽ വരെ പിഴയോ ഇവ ഒരുമിച്ചോ ലഭിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.

Read also : രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ; രജിസ്‌ട്രേഷന്‍ നാളെമുതല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE