ഒമൈക്രോൺ വ്യാപനം; വാളയാറിൽ പരിശോധന ശക്‌തമാക്കി തമിഴ്‌നാട്

By Trainee Reporter, Malabar News
Walayar-checkpost
Ajwa Travels

പാലക്കാട്: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ പരിശോധന വീണ്ടും കർശനമാക്കി. തമിഴ്‌നാട് അധികൃതരുടെ നേതൃത്വത്തിലാണ് പരിശോധന വീണ്ടും തുടങ്ങിയത്. നിലവിൽ സ്വകാര്യ വാഹനങ്ങളാണ് കൂടുതലായി പരിശോധിക്കുന്നത്. ചരക്ക് വാഹനങ്ങൾ, കെഎസ്ആർടിസി ഉൾപ്പടെയുള്ള പൊതുഗതാഗത വാഹനങ്ങൾ പരിശോധിക്കുന്നില്ല.

എന്നാൽ, അതിർത്തിയിൽ നിന്ന് ആരെയും മടക്കി അയക്കുന്നില്ല. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ മുന്നറിയിപ്പ് നൽകി കടത്തിവിടുകയാണ് ചെയ്യുന്നത്. അതേസമയം, കോവിഡ് കേസുകൾ ഉയരുന്നതോടെ തമിഴ്‌നാട് നിയന്ത്രണങ്ങൾ ശക്‌തമാക്കിയിട്ടുണ്ട്. ജനുവരി പത്ത് വരെ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങൾ പുതുക്കി നിശ്ചയിക്കാൻ ആരോഗ്യവകുപ്പ് ഇന്ന് യോഗം ചേരുന്നുണ്ട്.

ചെന്നൈ നഗരത്തിലാണ് നിലവിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത്. അതേസമയം, ഒരു ഡോസ് വാക്‌സിൻ പോലും എടുക്കാത്ത അഞ്ച് ലക്ഷത്തിലേറെ പേർ ഇപ്പോഴും ചെന്നൈ നഗരത്തിൽ മാത്രമുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രോഗബാധയുടെ തോത് കൂടിയത് മൂന്നാം തരംഗം ആകാമെന്ന് സംസ്‌ഥാന ആരോഗ്യമന്ത്രി എം സുബ്രമഹ്ണ്യൻ ഇന്നലെ സൂചന നൽകിയിരുന്നു.

Most Read: മൂന്നാം തരംഗം; തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE