കാസർഗോഡ്: ജില്ലയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഡിഎ സമീർ(39) ആണ് കേസിൽ അറസ്‌റ്റിലായത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എ സതീഷ്‌കുമാർ, ബേക്കൽ സിഐ യുപി വിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
നിലവിൽ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 3 ആയിട്ടുണ്ട്. കഴിഞ്ഞ 2020 ഒക്‌ടോബർ മുതൽ 2021 ജൂൺ 31 വരെയുള്ള 9 മാസക്കാലയളവിലാണ് പ്രതികൾ മുക്കുപണ്ടം പണയം വച്ചത്. 13 പേർ പല ഘട്ടങ്ങളിലായി മുക്കുപണ്ടം പണയം വെക്കുകയായിരുന്നു. ഇത്തരത്തിൽ 2.71 കോടി രൂപയാണ് ബാങ്കിൽ നിന്നും തട്ടിയെടുത്തത്.
കേസിലെ ഒന്നാം പ്രതി മേൽപറമ്പ് അരമങ്ങാനം കൂവത്തൊട്ടി സുനൈബ് വില്ലയിലെ കെഎ മുഹമ്മദ് സുഹൈറിന് സ്വർണം പൂശിയ ആഭരണങ്ങൾ നൽകിയത് സമീറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് സമീറിനെ അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്.
Read also: വാണിയപ്പാറ മേഖലയിൽ പുലി ഇറങ്ങിയതായി സൂചന; ഭീതിയിൽ നാട്ടുകാർ