ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യ പ്രഖ്യാപനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ബാബു സിംഗ് കുശ്വാലയും ഭാരത് മുക്‌തി മോർച്ചയുമായാണ് ഒവൈസിയുടെ സഖ്യ പ്രഖ്യാപനം. സഖ്യം അധികാരത്തിൽ എത്തിയാൽ ഒബിസി വിഭാഗത്തിൽ നിന്നും ഒന്നും ദളിത് വിഭാഗത്തിൽ നിന്നുമായി രണ്ട് മുഖ്യമന്ത്രിമാരും മുസ്‌ലിം വിഭാഗത്തിൽ നിന്ന് ഉൾപ്പെടെ മൂന്ന് ഉപമുഖ്യമന്ത്രിമാരും ഉണ്ടാകുമെന്ന് ഒവൈസി വ്യക്‌തമാക്കി.
നേരത്തെ ഓം പ്രകാശ് രാജ്ഭറിന്റെ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുമായി സഖ്യം ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ആയിരുന്നു ഒവൈസിയുടെ പ്രഖ്യാപനം. എന്നാൽ പിന്നീട് രാജ്ഭർ എസ്‌പിയോടൊപ്പം കൈകോർക്കുകയായിരുന്നു. നിലവിൽ സംസ്‌ഥാനത്തുടനീളം സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ച് വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് എഐഎംഐഎം.
മുസ്‌ലിം സമുദായത്തിന് യുപിയിൽ പരിഗണന ലഭിക്കുന്നില്ലെന്നും അധികാരത്തിലെത്തിയ ഒരു പാർട്ടിയും ഈ വിഭാഗത്തെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചില്ലെന്നും അവർ അനീതി നേരിടുന്നു എന്നും ഒവൈസി പറയുന്നു. ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഏഴ് ഘട്ടമായാണ് ഉത്തർ പ്രദേശിൽ തിരഞ്ഞെടുപ്പ്. മാർച്ച് 10നാണ് വോട്ടെണ്ണൽ.
Read also: സീറ്റ് തർക്കം; രാജി പ്രഖ്യാപിച്ച് ബിജെപി നേതാവ് ലക്ഷ്‌മീകാന്ത് പർസേക്കർ