മലപ്പുറം: പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസിലെ മൂന്നാം പ്രതി സിപി ഉസ്‌മാന്‍ പിടിയില്‍. ഇന്നലെ രാത്രിയാണ് തുവ്വൂര്‍ ചെമ്പ്രശേരി ഈസ്‌റ്റ് സ്വദേശിയായ ഉസ്‌മാനെ മലപ്പുറം പട്ടിക്കാടുവെച്ച് പിടികൂടിയത്. മാവോയിസ്‌റ്റ് ബന്ധമുള്ള പത്തോളം കേസുകളില്‍ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഉസ്‌മാനെ ഏറെ നാളായി പോലീസ് അന്വേഷിച്ച് വരുകയായിരുന്നു. കേരളത്തിലെ മാവോയിസ്‌റ്റ് കേസുകളില്‍ വലിയ തെളിവുകള്‍ ഉസ്‌മാന്റെ അറസ്‌റ്റോടെ ഉണ്ടാകുമെന്ന് അന്വേഷണ സംഘം പറയുന്നു.
അതേസമയം പന്തീരാങ്കാവ് കേസിലെ ഒന്നും രണ്ടും പ്രതികളായ താഹ ഫസലും അലന്‍ ഷുഹൈബും ഉസ്‌മാനുമായി സംസാരിച്ച് നില്‍ക്കുമ്പോൾ ആയിരുന്നു അറസ്‍റ്റിലായത്. ഇയാൾ ഓടിരക്ഷപ്പെട്ടതിനാലാണ് പിടികൂടാൻ സാധിക്കാതിരുന്നതെന്ന് പോലീസ് പറഞ്ഞു. അലനും താഹക്കും ലഘുലേഖകൾ കൈമാറിയത് ഉസ്‌മാനാണെന്നും പോലീസ് പറയുന്നു.
പന്തീരങ്കാവ് കേസില്‍ അലന്‍ ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും താഹ ഇപ്പോഴും ജയിലിലാണ്.
Most Read: നാർക്കോട്ടിക് ജിഹാദ് വിവാദം: മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറാവണം; വിഡി സതീശൻ