പാറ്റ്ന: ലോക്ക്‌ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് അറസ്‌റ്റിലായ ജന്‍ അധികാര്‍ പാര്‍ട്ടി പ്രസിഡണ്ട് പപ്പു യാദവ് ജയിലില്‍ നിരാഹാര സമരത്തിലെന്ന് റിപ്പോർട്. ജയിലിൽ വെള്ളമോ കുളിക്കാനുള്ള സൗകര്യമോ ലഭിക്കുന്നില്ലെന്നും അതിനാൽ നിരാഹാരം ആരംഭിച്ചുവെന്നും പപ്പു യാദവ് ട്വിറ്ററിൽ കുറിച്ചു.
പാറ്റ്ന മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശനത്തിനിടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ചൊവ്വാഴ്‌ചയാണ് പപ്പു യാദവിനെ അറസ്‌റ്റ് ചെയ്‌തത്. എന്നാൽ ബിജെപി എംപി രാജീവ് പ്രതാപ് റൂഡിക്കെതിരെ സംസാരിച്ചതിന് പപ്പു യാദവിനോട് പ്രതികാരം തീർക്കുകയാണ് എന്നായിരുന്നു അനുയായികളുടെ വാദം.
”ഞാന്‍ നിരാഹാര സമരത്തിലാണ്. ഇവിടെ വെള്ളമില്ല, വാഷ് റൂമില്ല. എന്റെ കാല്‍ ശസ്‌ത്രക്രിയ ചെയ്‌തതാണ്. ഇരിക്കാന്‍ സാധിക്കില്ല. കോവിഡ് രോഗികളെ സഹായിച്ചതും ആശുപത്രി, ആംബുലന്‍സ്, ഓക്‌സിജന്‍ മാഫിയകളെക്കുറിച്ച് വെളിപ്പെടുത്തി എന്നതുമാണ് ഞാൻ ചെയ്‌ത തെറ്റ്. എങ്കിലും എന്റെ പോരാട്ടം തുടരും” പപ്പു യാദവ് ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ കുറെ മാസങ്ങളായി കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലാണ് പപ്പു യാദവ്. കോവിഡ് ആശുപത്രികളും ശ്‌മശാനങ്ങളും സന്ദര്‍ശിക്കുകയും ആവശ്യമായ സഹായങ്ങൾ എത്തിക്കുകയും ചെയ്‌തിരുന്നു.
Read also: മൃതദേഹങ്ങള്‍ ഒഴുക്കുന്നത് യുപി; റാണിഘട്ടിൽ ബീഹാര്‍ വല സ്‌ഥാപിച്ചു