ആലപ്പുഴ: നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വിഭാഗീയതയെ തുടർന്ന് ആലപ്പുഴയിൽ സിപിഎം പ്രവർത്തകരുടെ പരസ്യ പ്രതിഷേധം. ഇരവുകാട് വാർഡിൽ നിന്നും രണ്ടാം തവണ വിജയിച്ച സൗമ്യരാജിനെ (ഇന്ദുടീച്ചർ)യാണ് നഗരസഭാ ചെയർപേഴ്‌സണായി പാർട്ടി തീരുമാനിച്ചത്. എന്നാൽ നെഹ്‌റുട്രോഫി വാർഡിൽ നിന്ന് വിജയിച്ച പാർട്ടിയിലെ മുതിർന്ന നേതാവ് കെകെ ജയമ്മക്ക് അധ്യക്ഷപദവി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സ്‌ത്രീകൾ അടക്കമുള്ള പ്രവർത്തകരാണ് കോടികളുമായി തെരുവിലിറങ്ങിയത്. ഏരിയകമ്മിറ്റിയിൽ ഇരുവർക്കും രണ്ടരവർഷം വീതം അധ്യക്ഷസ്‌ഥാനം നൽകുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്‌തെങ്കിലും ധാരണയിൽ എത്തിയിരുന്നില്ല.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിപി ചിത്തരഞ്‌ജൻ അടക്കമുള്ളവർക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്. ലക്ഷങ്ങൾ കോഴ വാങ്ങി പ്രസ്‌ഥാനത്തെ വഞ്ചിച്ചതായാണ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനടക്കം എതിരെ പ്രവർത്തകർ തെരുവിൽ ഇറങ്ങിയത് പാർട്ടിയെ മൊത്തത്തിൽ അങ്കലാപ്പിൽ ആക്കിയിരിക്കുകയാണ്.
Read also: ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍; കസ്‌റ്റംസ് കോടതിയില്‍