പെട്ടിമുടിയില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനം

By Team Member, Malabar News
Malabarnews_pettimudi rescue
Representational image
Ajwa Travels

പെട്ടിമുടി : രാജമലയിലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി കാണാതായ ആളുകള്‍ക്കായി തിരച്ചില്‍ തുടരാന്‍ തീരുമാനം. ദുരന്തത്തില്‍ പെട്ട അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതുവരെ 65 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ നടത്തിയ തിരച്ചിലിലും ആരെയും കണ്ടെത്താന്‍ സാധിച്ചില്ല.

മോശം കാലാവസ്ഥയെ തുടര്‍ന്ന് രണ്ടു ദിവസത്തേക്ക് തിരച്ചില്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. പുഴയും വനമേഖലയും കേന്ദ്രീകരിച്ചാണ് ഇനി തിരച്ചില്‍ തുടരുക. വന്യമൃഗങ്ങളുള്ളതിനാല്‍ ഭൂതക്കുഴി മേഖലയില്‍ സ്ഥലത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കിയ ശേഷം ചൊവ്വാഴ്ചയോടെ അന്വേഷണം പുനരാരംഭിക്കും. തിരച്ചിലിനായി പരിചയസമ്പന്നരായ രക്ഷാപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കനത്ത മഞ്ഞും മഴയും ഇവിടെ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചും ആവശ്യമെങ്കില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗപ്പെടുത്താനും കഴിഞ്ഞ ദിവസം മൂന്നാറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കഴിഞ്ഞ ഓഗസ്റ്റ് ഏഴാം തീയതിയാണ് രാജമലയിലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE