തിരുവനന്തപുരം: മുഖ്യമന്ത്രി ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ മാദ്ധ്യമങ്ങളെ വിമര്‍ശിക്കുകയും വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതിനായി ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും മാദ്ധ്യമങ്ങളുടെ വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ ഇന്ന് പ്രസ്താവന നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് – ബി.ജെ.പി നേതാക്കള്‍ പറയുന്ന നട്ടാല്‍ കുരുക്കാത്ത നുണ മാദ്ധ്യമങ്ങള്‍ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്ന വിചിത്ര രീതിയാണ് കേരളത്തില്‍ കാണാന്‍ കഴിയുന്നത്. അങ്ങേയറ്റം നിന്ദ്യമായ ഈ നടപടി മാന്യതക്ക് ചേര്‍ന്നതാണോ എന്ന ആത്മപരിശോധന നടത്തണം; അദ്ദേഹം പറഞ്ഞു.
ഇ പി ജയരാജനും മാദ്ധ്യമ വേട്ടക്ക് എതിരെ ഇന്ന് പ്രതികരിച്ചിട്ടുണ്ട്; തനിക്കും തന്റെ കുടുംബത്തിനും എതിരെ വ്യാജവാര്‍ത്ത സൃഷ്ട്ടിച്ച മനോരമക്കെതിരെയും സുരേന്ദ്രന് എതിരെയും നടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ‘എല്ലാ കാലവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സാധിക്കില്ല. കേരള ജനതയുടെ യുക്തിയെ പോലും പരിഹസിക്കുന്ന മാദ്ധ്യമങ്ങളുടെ കള്ളക്കഥകള്‍ക്ക് ആയുസ് കുറവായിരിക്കും. സത്യം പുറത്തുവരിക തന്നെ ചെയ്യും. ജനങ്ങളുടെ കോടതിയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. അവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയും. യഥാര്‍ത്ഥ വസ്‌തുതകൾ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. മലയാള മനോരമക്കെതിരെയും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയും നിയമ നടപടികള്‍ സ്വീകരിക്കും; അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
KT Jaleel: ജലീലിനെ വേട്ടയാടാന്‍ അനുവദിക്കില്ല; മുഖ്യമന്ത്രി