തിരുവനന്തപുരം: ഇന്ധനമടിക്കാൻ പണം ഇല്ലാത്ത സാഹചര്യത്തിൽ പേരൂർക്കട എസ്എപി ക്യാമ്പിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധന വിതരണം നിർത്തി. ഇന്ധനം അടിക്കാൻ സർക്കാർ പണം അനുവദിക്കാത്തതിനെ തുടർന്നാണ് എസ്എപി ക്യാമ്പിലെ ഇന്ധന വിതരണം നിർത്തിയത്. കെഎസ്ആർടിസി പമ്പിൽ നിന്നോ സ്വകാര്യ പമ്പിൽ നിന്നോ കടമായി ഇന്ധനമടിക്കണമെന്ന് ഡിജിപി അനിൽകാന്ത് അറിയിച്ചു.
ഇന്ധന കമ്പനികൾക്ക് രണ്ടര കോടി രൂപയാണ് പോലീസ് നൽകാനുള്ളത്. ഈ സാമ്പത്തിക വർഷം അനുവദിച്ച പണം കഴിഞ്ഞെന്ന് ഡിജിപി പറഞ്ഞു. കൂടുതൽ പണം ചോദിച്ചിട്ടും സർക്കാർ അനുവദിച്ചില്ലെന്നും ഡിജിപി വ്യക്‌തമാക്കി. അനാവശ്യ ചിലവുകൾ സർക്കാർ കൂട്ടുമ്പോഴാണ് ഇന്ധനമടിക്കാൻ പണം കടം വാങ്ങാൻ പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
Most Read: യുക്രൈനിലെ 5 നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ