ഇന്ധനമടിക്കാൻ പണം ഇല്ലാതെ പോലീസ്; എസ്എപി ക്യാമ്പിലെ ഇന്ധന വിതരണം നിർത്തി

By Trainee Reporter, Malabar News
Fuel supply to SAP camp stopped
Ajwa Travels

തിരുവനന്തപുരം: ഇന്ധനമടിക്കാൻ പണം ഇല്ലാത്ത സാഹചര്യത്തിൽ പേരൂർക്കട എസ്എപി ക്യാമ്പിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധന വിതരണം നിർത്തി. ഇന്ധനം അടിക്കാൻ സർക്കാർ പണം അനുവദിക്കാത്തതിനെ തുടർന്നാണ് എസ്എപി ക്യാമ്പിലെ ഇന്ധന വിതരണം നിർത്തിയത്. കെഎസ്ആർടിസി പമ്പിൽ നിന്നോ സ്വകാര്യ പമ്പിൽ നിന്നോ കടമായി ഇന്ധനമടിക്കണമെന്ന് ഡിജിപി അനിൽകാന്ത്‌ അറിയിച്ചു.

ഇന്ധന കമ്പനികൾക്ക് രണ്ടര കോടി രൂപയാണ് പോലീസ് നൽകാനുള്ളത്. ഈ സാമ്പത്തിക വർഷം അനുവദിച്ച പണം കഴിഞ്ഞെന്ന് ഡിജിപി പറഞ്ഞു. കൂടുതൽ പണം ചോദിച്ചിട്ടും സർക്കാർ അനുവദിച്ചില്ലെന്നും ഡിജിപി വ്യക്‌തമാക്കി. അനാവശ്യ ചിലവുകൾ സർക്കാർ കൂട്ടുമ്പോഴാണ് ഇന്ധനമടിക്കാൻ പണം കടം വാങ്ങാൻ പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

Most Read: യുക്രൈനിലെ 5 നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE