കുട്ടികളിലെ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ആറ് മാസത്തിനുള്ളില്‍ മാറുമെന്ന് പഠനം

By Staff Reporter, Malabar News
covid in children
Representational Image
Ajwa Travels

ലണ്ടന്‍: കോവിഡ് മുക്‌തരായ കുട്ടികളില്‍ കണ്ടു വരുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ണമായും മാറുമെന്ന് വ്യക്‌തമാക്കി പുതിയ പഠനങ്ങൾ. ഇന്ത്യ ഉള്‍പ്പടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ കോവിഡ് കുട്ടികളില്‍ മാരകമാവുന്നില്ലെന്നാണ് വ്യക്‌തമാവുന്നത്.

കോവിഡ് സ്‌ഥിരീകരിച്ച 70 ശതമാനം കുട്ടികളിലും ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരില്‍ രണ്ടുശതമാനം കുട്ടികള്‍ക്ക് മാത്രമാണ് തീവ്രപരിചരണം ആവശ്യമായി വന്നതെന്നും പഠനത്തില്‍ പറയുന്നു.

ശ്വസിക്കുമ്പോൾ ഉണ്ടാവുന്ന വേദന, ഓര്‍മക്കുറവ്, ക്ഷീണം, ഛര്‍ദ്ദി, പേശീവേദന, തലവേദന, പനി, തളര്‍ച്ച തുടങ്ങിയവയാണ് പൊതുവേ കുട്ടികളിലുണ്ടാവുന്ന ദീര്‍ഘകാല ലക്ഷണങ്ങള്‍. ഇവയും ആറു മാസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കില്ലെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാത്രവുമല്ല ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന കുട്ടികളിലെ കോവിഡ് കേസുകളും വളരെ അപൂര്‍വമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Read Also: ലക്ഷദ്വീപ് ജനതയെ അപഹസിക്കൽ; ബിജെപിയുടെ യുവസംഘടനയിൽ കൂട്ടരാജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE