കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും.
തപാല്‍ വോട്ടിന് അവസരം ലഭിക്കുന്നത് കിടപ്പ് രോഗികള്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്കാണ്. പഞ്ചായത്ത് രാജ് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പോളിംഗ് സമയം വൈകിട്ട് അഞ്ചില്‍ നിന്നും ആറാക്കി ഉയര്‍ത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരും.
വോട്ടെടുപ്പിന് തലേ ദിവസം ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് മന്ത്രിസഭ എത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് സാങ്കേതിക കാര്യങ്ങളിലും കമ്മീഷന്‍ ഉത്തരവിന് അനുസരിച്ച് തീരുമാനം എടുക്കാമെന്ന നിലപാടാണ് മന്ത്രിസഭക്കുള്ളത്.
Also Read:കെഎസ്ആർടിസി അൺലിമിറ്റഡ് സർവീസ് തുടങ്ങി; മൂന്നു ബസുകൾ നിരത്തിലിറങ്ങി