തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലപാതക കേസിൽ ഒരാൾ പിടിയിൽ. സുധീഷിനെ വെട്ടി കൊലപ്പെടുത്തിയ സംഘത്തിൽ ഉണ്ടായിരുന്ന രഞ്‌ജിത്താണ് പിടിയിലായത്. പ്രതികളെ സഹായിച്ചവരെയും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. അക്രമികൾക്കായി സംസ്‌ഥാന വ്യാപകമായാണ് തിരച്ചിൽ നടത്തുന്നത്.
അതേസമയം കൊല്ലപ്പെട്ട സുധീഷിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. ആറ്റിങ്ങൽ സ്‌റ്റേഷൻ പരിധിയിലുള്ള വധശ്രമക്കേസിൽ ഒളിവിൽ കഴിയുമ്പോഴാണ് സുധീഷ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സുധീഷിനെ ബന്ധുവീട്ടിൽ കയറി വെട്ടിയ പ്രതികൾ വെട്ടിയെടുത്ത കാൽ റോഡിലെറിഞ്ഞ ശേഷമാണ് രക്ഷപ്പെട്ടത്.
ശരീരം മുഴുവൻ വെട്ടേറ്റ സുധീഷ് ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരിച്ചിരുന്നു. ഗുണ്ടാപകയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. മംഗലപുരം സ്വദേശി രാജേഷിനെയും സംഘത്തെയുമാണ് പോലീസ് തിരയുന്നത്.
Most Read: പിജി ഡോക്‌ടർമാരുടെ സമരത്തിന് പിന്തുണയുമായി കൂടുതൽ സംഘടനകൾ