പ്രതിഷേധങ്ങൾ വകവെക്കാതെ പ്രഫുൽ പട്ടേൽ; കടുത്ത നിയന്ത്രണങ്ങൾ വീണ്ടും

By Trainee Reporter, Malabar News
praful patel
ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ
Ajwa Travels

കവരത്തി: ഏകാധിപത്യ നയങ്ങൾക്ക് എതിരെ ഉയരുന്ന കനത്ത പ്രതിഷേധങ്ങൾ വകവെക്കാതെ പുതിയ തീരുമാനങ്ങളും കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തി ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. ദ്വീപുകാരായ കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ കാര്യക്ഷമമായി പ്രവർത്തിക്കാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കുമെന്ന് പ്രഫുൽ പട്ടേൽ അറിയിച്ചു. നിയമന രീതികൾ പുനപരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്.

ലക്ഷദ്വീപിലെ നിയമന രീതികളെല്ലാം അട്ടിമറിച്ചുകൊണ്ട് ഒരു സെലക്ഷൻ ബോർഡ് നേരത്തെ തന്നെ രൂപീകരിച്ചിരുന്നു. എന്നാൽ ലക്ഷദ്വീപിൽ നിന്നും ഒരു പ്രതിനിധിയെ പോലും ഈ ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ല. ഉത്തരേന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്‌ഥർ മാത്രമാണ് ബോർഡിലുള്ളത്. ഇതിന് പിന്നാലെയാണ് കാര്യക്ഷമമായി പ്രവർത്തിക്കാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കുമെന്ന് അറിയിച്ചിരിക്കുന്നത്. കൂടുതൽ ആളുകളെ സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നീക്കമായാണ് ഏവരും പുതിയ അറിയിപ്പിനെ കാണുന്നത്.

അതേസമയം, ദ്വീപുകാരുടെ തൊഴിൽ ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രഫുൽ പട്ടേലിന്റെ നീക്കത്തിന് എതിരെ പൊതുതാൽപര്യ ഹരജി നൽകാനും നീക്കമുണ്ട്.

Read also: തോൽവിക്ക് കാരണം സംഘടനാ ദൗർബല്യം; രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE