കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ബസുകൾ ഡീസലിൽ നിന്ന് പ്രകൃതി വാതകത്തിലേക്ക് മാറുന്നു. ഇന്ധനവില ദിവസംതോറും കൂടുന്നതിന്റെ സാഹചര്യത്തിലാണ് ബസുകൾ ഡീസലിൽ നിന്ന് സിഎൻജി (കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ്)യിലേക്ക് മാറുന്നത്. ഇത്തരത്തിൽ മാറിയ ആദ്യ സിഎൻജി ബസിന്റെ യാത്ര ഇന്ന് വൈകീട്ട് മൂന്നിന് ഗതാഗത മന്ത്രി ആന്റണി രാജു ബാലുശേരിയിൽ ഫ്‌ളാഗ് ഓഫ് ചെയ്യും.
കോവിഡ് കാലത്ത് സ്വകാര്യ ബസുകൾ നേരിട്ടത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. ഒരു വർഷത്തോളം ബസുകൾ റോഡിലിറങ്ങാത്ത സ്‌ഥിതിയും ഉണ്ടായിരുന്നു. പിന്നീട് സർവീസ് പുനരാരംഭിച്ചെങ്കിലും യാത്രക്കാർ കുറവായിരുന്നു. ഇതിനൊപ്പം അടിക്കടി ഇന്ധനവിലയും കുതിച്ചുയർന്നതോടെ സ്വകാര്യ ബസ് വ്യവസായം പൂർണമായും നഷ്‌ടത്തിന്റെ വക്കിലായി. ഇതോടെയാണ് ബസുകളെല്ലാം പ്രകൃതിവാതകത്തിലേക്ക് മാറാൻ തീരുമാനിച്ചത്.
ഒരു ലിറ്റർ ഡീസലിൽ മൂന്ന് കിലോമീറ്ററാണ് ഓടുന്നതെങ്കിൽ ഒരുകിലോ സിഎൻജികൊണ്ട് ഏഴ് കിലോമീറ്റർ വരെ ഓടിക്കാം. കൂടാതെ അന്തരീക്ഷ മലിനീകരണവും ഉണ്ടാവില്ല. നാല് ലക്ഷം രൂപാ ചിലവിൽ ഡെൽഹി ആസ്‌ഥാനത്തുള്ള ഗ്രീൻ ഫ്യൂവൽസ് സൊല്യൂഷനാണ് കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസ് സിഎൻജിയിലേക്ക് മാറ്റിയത്. പരീക്ഷണം വിജയിച്ചാൽ കൂടുതൽ ബസുകൾ സിഎൻജിലേക്ക് മാറ്റാനാണ് തീരുമാനം.
Read Also: പിഎസ് ശ്രീധരൻ പിള്ളയുടെ എസ്‌കോർട്ട് വാഹനത്തിൽ ആംബുലൻസ് ഇടിച്ചു