നൈനിറ്റാള്‍: മാംസനിരോധനം ജനങ്ങൾക്കുമേൽ അടിച്ചേല്‍പ്പിക്കാൻ സാധിക്കില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഹരിദ്വാറില്‍ അറവുശാലകള്‍ നിരോധിച്ച നടപടിക്ക് എതിരെ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ പ്രതികരണം. ചീഫ് ജസ്‌റ്റിസ് ആര്‍എസ് ചൗഹാന്‍, ജസ്‌റ്റിസ് അലോക് കുമാര്‍ വര്‍മ്മ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിമര്‍ശനം ഉന്നയിച്ചത്.
“ജനാധിപത്യം എന്നാല്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ്. ഒരു പൗരന്റെ ഓപ്ഷനുകള്‍ നിര്‍ണ്ണയിക്കാന്‍ ഭരണകൂടത്തിന് എത്രത്തോളം കഴിയും”- കോടതി ചോദിച്ചു. ന്യൂനപക്ഷങ്ങളോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് നോക്കിയാണ് ഒരു സമൂഹത്തെ വിലയിരുത്തുക എന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഒരു പൗരന് സ്വന്തം ഭക്ഷണക്രമം തീരുമാനിക്കാന്‍ അവകാശമുണ്ടോ അല്ലെങ്കില്‍ അത് ഭരണകൂടം തീരുമാനിക്കുമോ എന്നതാണ് ചോദ്യം. ഹരജിക്കാര്‍ ഉന്നയിക്കുന്നത് ഗുരുതര അവകാശ പ്രശ്‌നമാണ്. ഭരണഘടനപരമായ വ്യാഖ്യാനം ആവശ്യമാണെന്നും കൂടുതല്‍ വാദം കേള്‍ക്കേണ്ട ആവശ്യമുണ്ടെന്നും കോടതി പറഞ്ഞു.
ഹരിദ്വാര്‍ ജില്ലയിലെ അറവുശാലകള്‍ നിരോധിച്ചുകൊണ്ട് കഴിഞ്ഞ മാര്‍ച്ചിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സ്വകാര്യതയ്‌ക്കുള്ള അവകാശം, ജീവിക്കാനുള്ള അവകാശം, സ്വതന്ത്രമായി മതാചാരങ്ങള്‍ നടത്താനുള്ള അവകാശം എന്നിവയ്‌ക്കെതിരെയാണ് ഈ വിലക്കെന്നും ഹരിദ്വാറിലെ മുസ്‌ലിം സമുദായത്തോട് സർക്കാർ വിവേചനം കാണിക്കുന്നുവെന്നും ഹരജിക്കാർ കോടതിയെ അറിയിച്ചു.
Read also: സ്‌റ്റാന്‍ സ്വാമിയുടെ മരണം; ഇന്ത്യയുടെ മനുഷ്യാവകാശ ചരിത്രത്തിനേറ്റ കളങ്കമെന്ന് യുഎന്‍ വിദഗ്‌ധ