സിൽവർ ലൈൻ; കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം

By Trainee Reporter, Malabar News
krail-silverline protest
Reprsentational Image
Ajwa Travels

കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം തുടരുന്നു. കണ്ണൂർ എടക്കാടാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടൽ നാട്ടുകാർ തടയുകയാണ്. ഉദ്യോഗസ്‌ഥരും പോലീസുകാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇവിടെ സ്‌ഥാപിച്ച ഒരു കല്ല് നാട്ടുകാർ പിഴുതുമാറ്റി. സ്‌ഥലത്ത്‌ സംഘർഷാവസ്‌ഥ തുടരുകയാണ്.

അതേസമയം, നേരത്തെ അറിയിക്കാതെ അപ്രതീക്ഷിതമായാണ് ഉദ്യോഗസ്‌ഥർ കല്ലിടാൻ എത്തിയതെന്ന് സ്‌ഥല ഉടമകൾ ആരോപിക്കുന്നു. തങ്ങളെ കബളിപ്പിക്കാനാണ് ഉദ്യോഗസ്‌ഥർ ശ്രമം നടത്തിയത്. ഒളിച്ചും പാത്തും ചെയ്യേണ്ട കാര്യമല്ല ഇത്. കൃത്യമായി വിവരം അറിയിക്കണം. വേണ്ടപ്പെട്ട ആളുകളെ വിവരം അറിയിച്ചേ കുറ്റിയടിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. അത് പാലിക്കപ്പെട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു.

എന്നാൽ, സർവേ കല്ലിടൽ നിയമപ്രകാരമാണ് നടക്കുന്നതെന്നും എല്ലാ പഞ്ചായത്തിലും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്‌ഥർ പറഞ്ഞു. ഗസറ്റ് വിജ്‌ഞാപനം ഉൾപ്പടെ വന്നതിന് ശേഷമാണ് സർവേയെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു. പുറത്ത് നിന്നുള്ള ആളുകൾ എത്തിയാണ് പ്രശ്‌നം ഉണ്ടക്കിയതെന്നും ഉദ്യോഗസ്‌ഥർ പ്രതികരിച്ചു. കഴിഞ്ഞ ദിവസം കണ്ണൂർ ചാലയിലും കല്ലിടലിനെതിരെ പ്രതിഷേധം നടന്നിരുന്നു.

Most Read: കെഎസ്ആർടിസി തൊഴിൽ സമയം 12 മണിക്കൂർ ആയേക്കും; നിർദ്ദേശം ഇന്ന് അവതരിപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE