തിരുവനന്തപുരം: പിഎസ്‌സി ലാസ്‌റ്റ് ഗ്രേഡ്, ക്ളര്‍ക്ക് മുഖ്യ പരീക്ഷകളുടെ സിലബസ് ചോര്‍ന്നുവെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി പിഎസ്‌സി അധികൃതര്‍. പരീക്ഷകളുടെ സിലബസ് രഹസ്യരേഖ അല്ല, അത് ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ തയ്യാറെടുപ്പ് നടത്തുന്നതിന് മുന്‍കൂട്ടി പ്രസിദ്ധീകരിക്കുന്ന രേഖയാണെന്ന് പിഎസ്‌സി വ്യക്‌തമാക്കി.
ചെയര്‍മാന്‍ അംഗീകരിക്കുന്നതോടെ പരീക്ഷാ സിലബസ് പരസ്യപ്പെടുത്തും. സിലബസ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ പുറത്തായെന്ന പ്രചാരണം തെറ്റിദ്ധാരണാജനകം ആണെന്നും അധികൃതര്‍ വ്യക്‌തമാക്കി. ജൂണ്‍ മൂന്നിന് തന്നെ പരീക്ഷയുടെ സിലബസ് പിഎസ്‌സി പുറത്തുവിട്ടിരുന്നു. അടുത്ത ദിവസം തന്നെ അത് വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുകയും ചെയ്‌തു. അതിനാല്‍ പിഎസ്‌സിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന കാര്യമല്ലിതെന്നും അധികൃതര്‍ വ്യക്‌തമാക്കി.
അതേസമയം എല്‍ഡിസി, എല്‍ജിഎസ് പരീക്ഷകളുടെ സിലബസ് ചോർന്നുവെന്നായിരുന്നു ആരോപണം. സിലബസ് ഔദ്യോഗിക സൈറ്റില്‍ വരുന്നതിന് മുമ്പ് സമൂഹ മാദ്ധ്യമങ്ങളിലും ചില പരിശീലന കേന്ദ്രങ്ങളിലും ലഭിച്ചു എന്നാണ് ഉദ്യോഗാര്‍ഥികൾ പരാതി ഉന്നയിച്ചത്.
National News: മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിനേഷനിൽ മുന്‍ഗണന നൽകണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍