എറണാകുളം : ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളിൽ താളംതെറ്റി പൊതുഗതാഗത മേഖല. നിലവിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് ജില്ലയിലെ പൊതുഗതാഗതം കടന്നു പോകുന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ യാത്രക്കാർ ഇല്ലാതായ പൊതുഗതാഗത മേഖലയിൽ ഓരോ ദിവസം കഴിയുന്തോറും വരുമാനത്തിൽ വൻ ഇടിവാണ് ഉണ്ടാകുന്നത്.
നിലവിലത്തെ സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരില്‍ നിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആവശ്യം. നിലവിൽ പ്രതിദിനം വരുമാനത്തിൽ കുറവ് ഉണ്ടായതിനെ തുടർന്ന് ഇതുവരെ 200ഓളം ബസുകളാണ് സർവീസ് നിർത്തിയത്. വരുമാനത്തിൽ ഉണ്ടാകുന്ന നഷ്‌ടം സഹിച്ചും സർവീസ് നടത്തിയിരുന്ന മിക്ക സർവീസുകളും നിലവിൽ സർവീസ് നിർത്താൻ തീരുമാനിക്കുകയാണ്.
പ്രൈവറ്റ് ബസുകൾ നേരിടുന്നത് പോലെ തന്നെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കെഎസ്ആർടിസിയും കടന്നു പോകുന്നത്. കര്‍ഫ്യൂവിനെ തുടര്‍ന്ന് പകല്‍ സമയങ്ങളില്‍ സാധാരണ നിലയിലും രാത്രി സമയങ്ങളില്‍ 40 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറക്കുറച്ചുമാണ് കെഎസ്ആര്‍ടിസി നിലവിൽ സര്‍വീസ് നടത്തുന്നത്. നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ യാത്രക്കാരുടെ വലിയ കുറവ് കെഎസ്ആർടിസി സർവീസുകൾക്കും വലിയ പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്.
Read also : കോവിഡ് ചികിൽസ; കൂടുതൽ സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്താൻ നീക്കം, ഇന്ന് ചർച്ച