ന്യൂഡെല്‍ഹി: സംസ്‌ഥാനത്ത് സ്വതന്ത്രമായി ഇടപെടാന്‍ കേന്ദ്ര ഏജന്‍സിയായ സിബിഐക്ക് നല്‍കിയിരുന്ന പൊതു അനുമതി പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ രാജ്യത്ത് സിബിഐയുടെ പൊതു അനുമതി പിന്‍വലിക്കുന്ന എട്ടാമത്തെ സംസ്‌ഥാനമായി പഞ്ചാബ് മാറി. നേരത്തെ ബംഗാള്‍, രാജസ്‌ഥാന്‍, മിസോറം, ജാര്‍ഖണ്ഡ്, മഹാരാഷ്‌ട്ര, കേരളം എന്നീ സംസ്‌ഥാനങ്ങള്‍ സമാനമായ നടപടി എടുത്തിരുന്നു.
തീരുമാനം സിബിഐക്ക് വന്‍ തിരിച്ചടിയാവും. ഇതോടെ പഞ്ചാബ് അടക്കമുള്ള 8 സംസ്‌ഥാനങ്ങളില്‍ കേസുകള്‍ ഏറ്റെടുക്കുന്നതിന് മുന്‍പ് അതത് സര്‍ക്കാരുകളുടെ അനുമതി നിര്‍ബന്ധമായും സിബിഐക്ക് തേടേണ്ടി വരും. ഡെല്‍ഹി സ്‌പെഷ്യൽ പോലീസ് ആക്‌ട് പ്രകാരമാണ് രാജ്യത്ത് സിബിഐയുടെ പ്രവര്‍ത്തനം.
നവംബര്‍ 8നാണ് പഞ്ചാബ് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവിട്ടത്. 1946ലെ ഡെല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്‌റ്റാബ്‌ളിഷ്‌മെന്റ് ആക്‌ട് ആറാം വകുപ്പ് പ്രകാരമാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. ഈ മാസം ആദ്യമാണ് ജാര്‍ഖണ്ഡ് സിബിഐയുടെ പൊതു അനുമതി പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. കേരളത്തിലും അനുമതി പിന്‍വലിച്ചിട്ട് അധിക കാലമായിട്ടില്ല.
രാഷ്‌ട്രീയ മുതലെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കാലത്തടക്കം കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു എന്ന വിമര്‍ശനം രാജ്യത്ത് ശക്‌തമാണ്. അതിന്റെ ഭാഗമായാണ് ഒട്ടുമിക്ക സംസ്‌ഥാനങ്ങളും സിബിഐക്കുള്ള പൊതു അനുമതി പിന്‍വലിക്കുന്ന നടപടിയിലേക്ക് തിരിഞ്ഞത്.
Read Also: ‘വിമണ്‍ ഓഫ് ദ ഇയര്‍’ ശൈലജ ടീച്ചർക്ക് നൽകുന്നത് എന്തടിസ്‌ഥാനത്തില്‍; ശോഭ സുരേന്ദ്രന്‍