ചെന്നൈ: നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കാല് പിടിക്കാൻ തയ്യാറായ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ നിലപാട് താങ്ങാനാവുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്തരത്തിൽ കാലുപിടിക്കേണ്ടി വന്നത് മുഖ്യമന്ത്രി അഴിമതി നടത്തിയതിനാൽ ആണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ചെന്നൈയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് രാഹുലിന്റെ പരാമർശം.
‘ഇത്രയും ഗംഭീരമായ ഭാഷയും സംസ്‌കാരവുമുള്ള തമിഴ്‌നാടിന്റെ മുഖ്യമന്ത്രി അമിത് ഷായുടെയും മോദിയുടെയും കാലില്‍ വീഴുന്നത് താങ്ങാനാവുന്നില്ല,’ രാഹുല്‍ഗാന്ധി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധി അമിത്ഷായുടെ കാലില്‍ വീഴുന്ന ചിത്രം കണ്ടു. മോദിയുടെയും അമിത്ഷായുടെയും കാലില്‍ വീണാല്‍ മാത്രമേ ബിജെപിയുമായി ബന്ധമുണ്ടാക്കാനും നിലനില്‍ക്കാനും സാധിക്കൂ എന്ന സ്‌ഥിതിയാണ്.
ഒരിക്കലും അമിത് ഷാക്ക് മുന്നില്‍ മുട്ടുമടക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ആഗ്രഹിക്കില്ല, പക്ഷെ അതിന് നിര്‍ബന്ധിതനാകുന്നത് അദ്ദേഹം അഴിമതി നടത്തിയതിനാലാണ്. അദ്ദേഹം ഇങ്ങനെ ഇവരുടെ കാലില്‍ വീണതുകൊണ്ടാണ് തനിക്ക് ഇവിടെ വന്ന് നില്‍ക്കേണ്ടി വരുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Read also: ‘കമൽ ഹാസന് ഇടതുരാഷ്‌ട്രീയം അറിയില്ല’; ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് സിപിഎം