റിയാദ്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനാൽ റമദാനിൽ വിശ്വാസികളെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങൾ നടത്തി സൗദി. മക്കയിലെ മസ്‌ജിദുല്‍ ഹറമിലും മദീനയിലെ മസ്‌ജിദുന്നബവിയിലും തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നടക്കം റമദാന്‍ സീസണില്‍ പ്രതിദിനം നാലു ലക്ഷം പേര്‍ ഉംറക്കെത്തുമെന്ന് സൗദി അറേബ്യയിലെ ഹജ്‌ജ് – ഉംറ വകുപ്പ് സഹമന്ത്രി ഡോ. അബ്‌ദുൾ ഫത്താഹ് മശ്ശാത്ത് അറിയിച്ചു.
ഇത്രയും ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷി മസ്‌ജിദുല്‍ ഹറമിനുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷം ഘട്ടം ഘട്ടമായി തീര്‍ഥാടകരുടെ എണ്ണം വർധിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഒരു ലക്ഷം പേരാണ് മസ്‌ജിദുല്‍ ഹറമില്‍ പ്രതിദിനം ഉംറ ചെയ്‌ത് മടങ്ങുന്നത്. ഒരാഴ്‌ച കൂടി ഈ വിധത്തിലായിരിക്കും തീര്‍ഥാടകര്‍ എത്തുക. എന്നാൽ, റമദാൻ മാസം പ്രതിദിനം നാല് ലക്ഷത്തോളം പേർ ഉംറക്ക് എത്തുമെന്നാണ് അധികൃതർ നൽകുന്ന വിവരം.
Most Read: 21 ദിവസംകൊണ്ട് വിരിയേണ്ട കോഴിമുട്ട 14ആം ദിനം വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാർ