സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത്‌ പീഡനം; രണ്ടുപേർ കസ്‌റ്റഡിയിൽ

കോട്ടയം സ്വദേശിനിയായ യുവതിയെ കോഴിക്കോട് കാരപ്പറമ്പിലെ ഒരു ഫ്ളാറ്റിൽ എത്തിച്ചു പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. സിനിമയിൽ അവസരം നൽകാമെന്ന വ്യാജേന വിളിച്ചുവരുത്തി, ഫ്‌ളാറ്റിൽ കൊണ്ടുപോയ ശേഷം ലഹരി കലർന്ന ജ്യൂസ് നൽകി പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിൽ മൊഴി നൽകിയത്.

By Trainee Reporter, Malabar News
kozhikode nadakkavu police station
Ajwa Travels

കോഴിക്കോട്: സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത്‌ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ പോലീസ് കസ്‌റ്റഡിയിൽ. പ്രതികളെന്ന് സംശയിക്കുന്ന മലപ്പുറം സ്വദേശികളാണ് പിടിയിലായത്. പ്രതികളുടെ അറസ്‌റ്റ് നടക്കാവ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. തങ്ങളെ കെണിയിൽ പെടുത്തിയതാണെന്നാണ് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ മാസം നാലിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

കോട്ടയം സ്വദേശിനിയായ യുവതിയെ കോഴിക്കോട് കാരപ്പറമ്പിലെ ഒരു ഫ്ളാറ്റിൽ എത്തിച്ചു പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. സിനിമയിൽ അവസരം നൽകാമെന്ന വ്യാജേന വിളിച്ചുവരുത്തി, ഫ്‌ളാറ്റിൽ കൊണ്ടുപോയ ശേഷം ലഹരി കലർന്ന ജ്യൂസ് നൽകി പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിൽ മൊഴി നൽകിയത്. ഇതിന് ഇടനിലക്കാരിയായി നിന്നത് കോഴിക്കോട്ടെ ഒരു സീരിയൽ നടി ആയിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ഫ്ളാറ്റിൽ എത്തുന്നത് വരെ ആ നടി കൂടെ ഉണ്ടായിരുന്നുവെന്നും, പിന്നീട് അവിടെ നിന്നും കാണാതായെന്നും സിനിമാക്കാർ എന്ന് പറയുന്ന രണ്ടുപേരാണ് തന്നെ പീഡിപ്പിച്ചതെന്നുമാണ് യുവതിയുടെ മൊഴി. യുവതിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ കോഴിക്കോട്ടെ സീരിയൽ നടിയെ നടക്കാവ് പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു.

എന്നാൽ, ഒന്നും അറിയാതെയാണ് യുവതിയെ താൻ ഫ്ളാറ്റിൽ എത്തിച്ചതെന്നും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവിടെ നിന്നും രക്ഷപ്പെടുക ആയിരുന്നുവെന്നുമാണ് നടി പോലീസിനോട് പറഞ്ഞത്. ഈ കേസിൽ ഏറെ ദുരൂഹത ഉണ്ടെന്നാണ് കേസ് അന്വേഷിക്കുന്ന നടക്കാവ് പോലീസ് പറയുന്നത്. കേസിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. കസ്‌റ്റഡിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ് അന്വേഷണ സംഘം.

Most Read: മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ- കോടതിയിൽ ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE