കോവിഡ് ബാധിച്ച് റിയല്‍ എസ്റ്റേറ്റ് മേഖല

By Team Member, Malabar News
Malabarnews_realestate
Representational image
Ajwa Travels

കൊയിലാണ്ടി : കോവിഡ് വ്യാപനം മറ്റെല്ലാ മേഖലകളെയുമെന്ന പോലെ റിയല്‍ എസ്റ്റേറ്റ് മേഖലയെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ കുത്തനെ കുറഞ്ഞ ഭൂമി ഇടപാടുകള്‍ സൂചിപ്പിക്കുന്നത് ഇതുതന്നെയാണ്. വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. ഒപ്പംതന്നെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതും കുത്തനെ കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഭൂമിയിടപാടുകള്‍ ബന്ധുക്കള്‍ തമ്മിലുള്ള ദാനാധാരം, ഭാഗാധാരം, ഒസ്യത്ത്,മുക്ത്യാര്‍ എന്നിവ മാത്രമായി ഇപ്പോള്‍ ചുരുങ്ങിക്കഴിഞ്ഞു.

കേരളത്തിലെ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ തകര്‍ച്ച വസ്തുവില്‍പ്പനയെയും വസ്തു വാങ്ങലിനെയും വലിയ രീതിയില്‍ തന്നെ ബാധിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രവാസികളുടെ പണം കേരളത്തിലേക്ക് വരുന്നത് കുറഞ്ഞതോടെ വസ്തു കൈമാറ്റത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഭൂമിയിടപാടുകളില്‍ ഉണ്ടായ കുറവ് ആധാരം രജിസ്‌ട്രേഷനില്‍ വലിയ ഇടിവുണ്ടാകുന്നതിനും കാരണമായി. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം 71,193 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ അത് 10,309 ആയി കുറഞ്ഞു. ആധാരം രജിസ്‌ട്രേഷനില്‍ ഉണ്ടാകുന്ന കുറവ് മൂലം സര്‍ക്കാരിന് ലഭിക്കേണ്ട സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും വലിയ കുറവാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാകാന്‍ പോകുന്നത്. തല്‍സ്ഥിതി തുടര്‍ന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആധാരം രജിസ്‌ട്രേഷനിലൂടെ സര്‍ക്കാറിന് ലഭിച്ച തുകയുടെ കാല്‍ഭാഗം പോലും ഇത്തവണ ലഭിക്കില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 3100 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ആധാരം രജിസ്‌ട്രേഷനിലൂടെ സര്‍ക്കാറിന് ലഭിച്ചത്.

ജില്ലയിലെ മിക്ക രജിസ്ട്രാര്‍ ഓഫീസുകളിലും 20 മുതല്‍ 30 വരെ ആധാരം രജിസ്‌ട്രേഷനുകളാണ് ഓരോ ദിവസവും നടന്നു കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് നാല് മുതല്‍ അഞ്ചു വരെ മാത്രമായി ചുരുങ്ങിയിട്ടുണ്ട്. രജിസ്ട്രാര്‍ ഓഫീസുകളില്‍ ഇപ്പോള്‍ ദാനാധാരവും ഭാഗാധാരവും മാത്രമാണ് രജിസ്റ്റര്‍ ചെയ്യുന്നത്. തീറാധാര രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും നിലച്ച നിലയിലാണ്. തീറാധാര രജിസ്‌ട്രേഷന്‍ നടന്നാല്‍ മാത്രമേ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ സര്‍ക്കാറിന് വരുമാനം ഉണ്ടാകുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE