കൊച്ചി: തട്ടിപ്പുകേസില്‍ അറസ്‌റ്റിലായ മോൻസൺ മാവുങ്കലുമായുള്ള അവിശുദ്ധ ബന്ധത്തില്‍ ആരോപണ വിധേയനായ ഐജി ജി ലക്ഷ്‌മണയ്‌ക്ക് എതിരെ അച്ചടക്ക നടപടി. ഐജിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തു. ലക്ഷ്‌മണയുടെ ഇടപെടല്‍ പോലീസിന്റെ മാന്യതക്ക് ചേരാത്ത നടപടിയാണെന്ന് നേരത്തെ ഡിജിപി അനില്‍കാന്ത് റിപ്പോര്‍ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഐജി ലക്ഷ്‌മണയ്‌ക്ക് എതിരായ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പുവച്ചത്.
മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം ഐജി ലക്ഷ്‌മണയ്‌ക്ക് കുരുക്കാണെന്ന് വ്യക്‌തമാക്കി കൂടുതല്‍ തെളിവുകളും കഴിഞ്ഞ മണിക്കൂറുകളില്‍ പുറത്ത് വന്നിരുന്നു. മോണ്‍സണ്‍ മാവുങ്കലുമായി ഐജി ലക്ഷ്‌മണയ്‌ക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നു എന്നാണ് പുറത്ത് വന്ന വിവരങ്ങള്‍. പുരാവസ്‌തു തട്ടിപ്പ് കേസിൽ കസ്‌റ്റഡിയിലുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ഇടനിലക്കാരനായി ലക്ഷ്‌മണ പ്രവര്‍ത്തിച്ചെന്ന് വ്യക്‌തമാക്കുന്ന ഫോണ്‍രേഖകളും പുറത്ത് വന്നിരുന്നു. ഇതാണ് നടപടിയിലേക്ക് നയിച്ചത്.
Read Also: മുല്ലപ്പെരിയാർ റൂൾ കർവ്; കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് സുപ്രീം കോടതിയിൽ എതിർക്കും