പാലക്കാട്: കേരളത്തിലെത്തിലേക്ക് ആന്ധ്രയിൽ നിന്ന് കഞ്ചാവെത്തിച്ച് റീടെയ്ൽ വിൽപന നടത്തുന്നയാൾ പിടിയിലായി. മുത്തുകുമാർ എന്ന സ്വാമി മുത്തു കുമാറാണ് പിടിയിലായത്. പാലക്കാട് ഡാൻസാഫ് സ്‌ക്വാഡും ഗുണ്ടാ വിരുദ്ധ സ്‌ക്വാഡും അഗളി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി അറസ്‌റ്റിലായത്.
6.8 കിലോഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ചില്ലറ വിപണിയിൽ നാല് ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. ഭക്‌തിയുടെ മറവിലാണ് മുത്തു കുമാർ കഞ്ചാവ് വിറ്റിരുന്നതെന്ന് പോലീസ് പറയുന്നു.
പാലക്കാട് ജില്ലയിലെ അഗളി, മണ്ണാർക്കാട് എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലും തൃശൂർ ഭാഗങ്ങളിലുമുള്ള കഞ്ചാവ് കച്ചവടക്കാർക്കായി എത്തിച്ചതാണ് ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവ്. പ്രതി ഇക്കാര്യം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ അഗളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. അതേസമയം തൃശൂർ ജില്ലയിൽ ഒരു കൊലപാതക കേസിലും കഞ്ചാവ് കേസിലും ഇയാൾ പ്രതിയായിരുന്നതായി പോലീസ് അറിയിച്ചു.
Most Read: ഇത്തരം ഗുണ്ടകളെ റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നില്ല; മുൻ സൈനിക മേധാവി