ന്യൂഡെൽഹി: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള അനിശ്‌ചിതത്വത്തില്‍ തകര്‍ന്ന് രൂപ. ഭൗമ രാഷ്‌ട്രീയ സംഘര്‍ഷം നേട്ടമാക്കി സ്വര്‍ണവില കുതിപ്പ് തുടരുകയാണ്. അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലെ ഉയർച്ചയാണ് രൂപയുടെ ഇടിവിന് കാരണമായത്.
ഓഹരി വിപണിയിലെ വിൽപന സമ്മര്‍ദം, ഭൗമ രാഷ്‌ട്രീയ സംഘര്‍ഷം, കരുത്താര്‍ജിക്കുന്ന ഡോളര്‍, സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തുടങ്ങിയവയാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. അതേസമയം ആഗോള തലത്തിലെ രാഷ്‌ട്രീയ അനിശ്‌ചിതത്വം നേട്ടമാക്കിയാണ് സ്വർണവില ഉയരുന്നത്.
തിങ്കളാഴ്‌ച ഒരു പവന്റെ വില 800 രൂപ കൂടി 39,520 രൂപയിലെത്തി. ഗ്രാമിന് 100 രൂപ കൂടി 4940 രൂപയുമായി. 38,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഈ വര്‍ഷം മാത്രം സ്വര്‍ണ വിലയിലുണ്ടായത് 11.7 ശതമാനത്തിന്റെ വര്‍ധനവാണ്.
Read Also: കെപിസിസി പുനഃസംഘടന; വിഡി സതീശനും, കെ സുധാകരനും നാളെ ചർച്ച നടത്തും