ജനങ്ങൾ ആശുപത്രിയിലേക്ക് ഇടിച്ചു കയറുന്നു; ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ വിമർശനം

By Trainee Reporter, Malabar News
india covid update
Representational Image
Ajwa Travels

ജനീവ: ജനങ്ങൾ കൂട്ടമായി ആശുപത്രികളിലേക്ക് എത്തുന്നതാണ് ഇന്ത്യയിലെ കോവിഡ് നിരക്ക് കുതിച്ചുയരാൻ കാരണമായതെന്ന് ലോകാരോഗ്യ സംഘടന. രോഗവ്യാപനം കൂടിയതും വാക്‌സിനേഷനിൽ ഉണ്ടായ കുറവും കാര്യങ്ങൾ താളം തെറ്റിച്ചതായും ലോകാരോഗ്യ സംഘടന വൃത്തങ്ങൾ അറിയിച്ചു.

15 ശതമാനത്തിൽ താഴെ കോവിഡ് ബാധിതർക്ക് മാത്രമേ ആശുപത്രിയിൽ പരിചരണം ആവശ്യമായി വരുന്നുള്ളു. ഹോം ക്വാറന്റെയ്‌നെപറ്റിയുള്ള അറിവില്ലായ്‌മ കാരണം ആളുകൾ കൂട്ടത്തോടെ ആശുപത്രിയിൽ എത്തുന്നത് രോഗ വ്യാപന സാധ്യത വർധിപ്പിക്കാൻ മാത്രമേ ഉപകരിക്കുന്നുള്ളുവെന്ന് താരിക് ജസാറെവിക് പറഞ്ഞു.

വലിയ ജനക്കൂട്ടം അനുവദിക്കുക, വളരെ കുറച്ച് പേർക്ക് മാത്രം വാക്‌സിനേഷൻ ലഭ്യമാക്കുക, തീവ്രവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം തുടങ്ങിയവ ഏത് രാജ്യത്തും സ്‌ഥിതിഗതികൾ വഷളാക്കും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സാധിച്ചില്ലെങ്കിൽ രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യക്ക് വേണ്ട എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും 4,000 ഓക്‌സിജൻ കോൺസൻട്രേറ്റുകൾ അടക്കമുള്ളവയാണ് നൽകുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

കൃത്യമായ ഉപദേശമോ വിവരങ്ങളോ ലഭിക്കാത്തത് കൊണ്ട് മാത്രമാണ് ആളുകൾ കൂട്ടമായി ആശുപത്രികളിൽ എത്തുന്നത്. ഗുരുതര രോഗമില്ലാത്തവരോട് വീടുകളിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയും വിദഗ്‌ധ ചികിൽസ ലഭ്യമാക്കുകയാണ് ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനുള്ള മാർഗം. ഹോട് ലൈൻ സംവിധാനം, ഡാഷ്‌ബോർഡുകൾ എന്നിവ ഉപയോഗപ്പെടുത്തി ജനങ്ങൾക്ക് തൽസമയം വിവരങ്ങൾ ലഭ്യമാക്കുകയാണ് ചെയ്യേണ്ടത്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,23,144 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. 2,51,827 പേർ രോഗമുക്‌തി നേടി. 2,771 പേർ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്‌തു. ഇതോടെ ആകെ മരണസംഖ്യ 1,97,894 ആയി.

Read also: വാക്‌സിൻ ഉൽപാദന സാധ്യത തേടി കേരളം; ചർച്ചയാരംഭിച്ച് വ്യവസായ വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE