ലഖിംപൂര്‍ ഖേരി; കിസാന്‍ സ്‌മൃതി ദിവസ് ആചരിക്കാൻ സമാജ്‌വാദി പാര്‍ട്ടി

By Syndicated , Malabar News
samajwadi-party
Ajwa Travels

ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പില്‍ ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല രാഷ്‌ട്രീയ ആയുധമാക്കാന്‍ ലക്ഷ്യമിട്ട് സമാജ്‌വാദി പാര്‍ട്ടി. എല്ലാമാസവും മൂന്നാം തീയതി ‘ലഖിംപൂര്‍ കിസാന്‍ സ്‌മൃതി ദിവസ്’ ആചരിക്കാനാണ് പാര്‍ട്ടി ആഹ്വാനം. ഒക്‌ടോബര്‍ മൂന്നാം തീയതി നടന്ന കര്‍ഷകക്കൊലയും ബിജെപിയുടെ ക്രൂരതയും ഓര്‍മിപ്പിക്കാനാണ് ലഖിംപൂര്‍ കിസാന്‍ സ്‌മൃതി ദിവസ് ആചരിക്കുക. നവംബര്‍ മൂന്നിന് കര്‍ഷകര്‍ക്ക് ആദരവ് അര്‍പ്പിച്ച് എല്ലാവരും ദീപം തെളിയിക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശമുണ്ട്.

ലഖിംപൂരില്‍ സമാധാനപരമായി പ്രതിഷേധിച്ചിരുന്ന കര്‍ഷകരുടെ ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. നാലുകര്‍ഷകരും ഒരു മാദ്ധ്യമ പ്രവര്‍ത്തകനും ഉള്‍പ്പെടെ ഒമ്പതുപേര്‍ക്ക് ജീവന്‍ നഷ്‌ടമായി. കര്‍ഷക കൊലയുമായി ബന്ധപ്പെട്ട് ആശിഷ് മിശ്ര ജയിലിലാണ്. അതേസമയം മകനെ രക്ഷിക്കാൻ ശ്രമിച്ച അജയ് മിശ്രയെ കേന്ദ്ര മന്ത്രി സ്‌ഥാനത്തുനിന്ന് പുറത്താക്കി നീതിയുക്‌തിമായ അന്വേഷണം വേണമെന്ന നിലപാടിലാണ് പ്രതിപക്ഷം.

Read also: കള്ളപ്പണം വെളുപ്പിക്കല്‍; അനിൽ ദേശ്‌മുഖ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE