പത്തനംതിട്ട: തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറി പിബി സന്ദീപിന്റെ കൊലപാതക കേസിൽ സിപിഎം പോലീസിനെ ഭീഷണിപ്പെടുത്തുന്നെന്ന് ബിജെപിയുടെ ആരോപണം. സന്ദീപിന്റേത് രാഷ്‌ട്രീയ കൊലപാതകമെന്ന് വരുത്തി തീർക്കാൻ സമ്മർദ്ദം ചെലുത്തുന്നു. പോലീസിന്റെ നിലപാട് മാറ്റം രാഷ്‌ട്രീയ സമ്മർദ്ദത്തിലാണെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് ആരോപിച്ചു.
ഇതിനിടെ പിബി സന്ദീപിന്റെ കൊലപാതകം രാഷ്‌ട്രീയ വിരോധം മൂലമെന്ന റിമാൻഡ് റിപ്പോർട് പുറത്തുവന്നു. യുവമോർച്ച നേതാവായിരുന്ന ജിഷ്‌ണുവിന് സന്ദീപിനോട് രാഷ്‌ട്രീയ വിരോധവും വ്യക്‌തിവിരോധവും ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ജിഷ്‌ണുവാണ് സന്ദീപിനെ ആദ്യം ആക്രമിച്ചതും ഏറ്റവും കൂടുതൽ തവണ കുത്തിയതും എന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തിരുന്നു. ഇന്ന് അപേക്ഷ സമർപ്പിച്ചാൽ തിങ്കളാഴ്‌ച പ്രതികളെ കസ്‌റ്റഡിയിൽ കിട്ടുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
Most Read: ആലത്തൂരിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി; നിർണായകമായത് ഫേസ്‌ബുക്ക്