സത്യനാഥൻ കൊലപാതകം; പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി- ആയുധം കണ്ടെത്തി

കൊലയ്‌ക്ക് കാരണം വ്യക്‌തി വിരോധമാണെന്ന് പ്രതി പോലീസിന് മൊഴി നൽകി.

By Trainee Reporter, Malabar News
Satyanathan murder
പ്രതി അഭിലാഷ്, മരിച്ച സത്യനാഥൻ
Ajwa Travels

കോഴിക്കോട്: സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പിവി സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷ് (33) ആണ് പ്രതി. കൊലയ്‌ക്ക് കാരണം വ്യക്‌തി വിരോധമാണെന്ന് പ്രതി പോലീസിന് മൊഴി നൽകി.

തനിക്കെതിരെ നേരത്തെ ഉണ്ടായ പല അക്രമ സംഭവങ്ങളും പാർട്ടി ചെറുത്തില്ലെന്നും സംരക്ഷിച്ചില്ലെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ലോക്കൽ സെക്രട്ടറിയെ ആക്രമിച്ചതെന്നും പ്രതി പോലീസിന് മൊഴി നൽകി. അതിനിടെ, സത്യനാഥനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തി. കൃത്യം നടന്ന സ്‌ഥലത്തിന് അടുത്തുനിന്നാണ് ആയുധമായ കത്തി കണ്ടെത്തിയത്.

കോഴിക്കോട് കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുരം ക്ഷേത്രോൽസവവുമായി ബന്ധപ്പെട്ട ഗാനമേള നടക്കുന്നതിനിടെയാണ് സത്യനാഥനെ പ്രതി വെട്ടിയത്. ഇന്നലെ രാത്രി പത്ത് മണിക്കായിരുന്നു സംഭവം. മൂന്ന് വലിയ മുറിവുകളാണ് സത്യനാഥ്‌നറെ ശരീരത്തിലുള്ളത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.

കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. വടകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. കൊയിലാണ്ടി സിഐ മെൽവിൻ ജോസിനാണ് അന്വേഷണ ചുമതല. പേരാമ്പ്ര, താമരശേരി ഡിവൈഎസ്‌പിമാരും സംഘത്തിലുണ്ട്. അണേല മുൻ ബ്രാഞ്ച് കമ്മിറ്റി അംഗവും കൊയിലാണ്ടി നഗരസഭാ മുൻ ചെയർപേഴ്‌സന്റെ ഡ്രൈവറുമായിരുന്നു പ്രതി അഭിലാഷ്.

Most Read| ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE